അയ്യാ റയൻ: ഇന്റർ കോണ്ടിനന്റൽ പ്ലേ ഓഫിൽ തെക്കേ അമേരിക്കൻ ടീം പെറുവിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഏഷ്യൻ മേഖലയിൽ നിന്നുള്ള ആസ്ട്രേലിയ ഖത്തർ ലോകകപ്പിന് യോഗ്യത നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഗോൾ രഹിത സമനില പാലിച്ചതിനാലാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 5 - 4നായിരുന്നു ആസ്ട്രേലിയയുടെ ജയം. 120-ാം മിനിട്ടിൽ പെനാൽറ്റി ഷൂട്ടൗട്ട് നേരിടാനായി മാത്യു റയാനെ പിൻവലിച്ച് പരിശീലകൻ ഗ്രഹാം അർനോൾഡ് കളത്തിലേക്കിറക്കിവിട്ട ആൻഡ്രു റെഡ്മയിനെയാണ് ആസ്ട്രേലിയയുടെ വിജയശില്പിയായത്.
ഷൂട്ടൗട്ടിൽ ആസ്ട്രേലിയയുടെ ആദ്യ ക്കിക്കെടുത്ത മാർട്ടിൻ ബോയലിനും പെറുവിന്റെ മൂന്നാം കക്കെടുത്ത ലൂയിസ് അഡ്വിൻ കുലയ്ക്കുo പഴച്ചു.
ആസ്ട്രേലിയയുടെ ആറാം കിക്കെടുത്ത അവർ ബിൽ ലക്ഷ്യം കണ്ടേ പ്പോൾ പെറുവിന്റെ അലക്സ് വലേരയുടെ ശ്രമം ഓസീസ് ഗോളി ആൻഡ്രൂ റെഡ്മയിനെ സേവ് ചെയ്യുകയായിരുന്നു. നിലവിചെ ചാമ്പ്യൻമാരായ ഫ്രാൻസ്, ഡെൻമാർക്ക്, ടുണീഷ്യ എന്നീടീമുക ഉൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ആസ്ട്രേലിയ. നവംബർ 22ന് ഫ്രാൻസിന് എതിരെയാണ് ആസ്ട്രേലിയയുടെ ലോകകപ്പിലെ ആദ്യ മത്സരം. ഏഷ്യൻ മേഖലയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടുന്ന ആറാമത്തെ ടീമാണ് ആസ്ട്രേലിയ.
ആസ്ട്രേലിയയുടെ തുടർച്ചയായ അഞ്ചാം ലോകകപ്പാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |