ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിന്റെ ജാമ്യാപേക്ഷ ഡൽഹി റോസ് അവന്യു കോടതി സ്‌പെഷ്യൽ ജഡ്‌ജി ഗീതാഞ്ജലി ഗോയൽ തള്ളി. പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന അന്വേഷണ ഏജൻസിയുടെ വാദത്തെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ മേയ് 30നാണ് കള്ളപ്പണക്കേസിൽ കേജ്‌രിവാൾ മന്ത്രിസഭയിലെ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറസ്റ്റിലായത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ 2015-16 കാലയളവിൽ കടലാസ് കമ്പനികൾ വഴി 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നും പണം മുഴുവൻ ഹവാല ഇടപാടിലൂടെ കൊൽക്കത്തയിലേക്ക് കടത്തിയതായുമാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് ഡൽഹിയിൽ ഭൂമി വാങ്ങിയതായും ഇ.ഡി പറയുന്നു. ഈ സ്വത്തുക്കൾ ഏപ്രിലിൽ ഇ.ഡി കണ്ട് കെട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |