മോസ്കോ : വേട്ടക്കാരന്റെ വെടിയുണ്ട ലക്ഷ്യം തെറ്റാതെ തന്റെ ശരീരത്തിൽ തറിച്ച് കയറി മരണം മുന്നിൽക്കണ്ടിട്ടും അതേ നാണയത്തിൽ പ്രതികാരം ചെയ്ത് കരടി. റഷ്യയിലെ ഇർകുറ്റ്സ്‌ക് മേഖലയിലെ ടുലുൻ ജില്ലയിലെ വനത്തിലാണ് വിചിത്ര സംഭവം നടന്നത്.
തന്നെ വെടിവച്ച 62 കാരനായ വേട്ടക്കാരനെയാണ് കരടി കൊന്നത്. മരത്തിനു മുകളിലിരുന്നാണ് ഇയാൾ കരടിയെ വെടിവച്ചത് എന്നാണ് നിഗമനം. കരടി വെടിയേറ്റ് നിലത്തുവീണതിന് പിന്നാലെ അത് ചത്തോയെന്ന് ഉറപ്പിക്കാനായി വെട്ടക്കാരൻ എത്തിയ നിമിഷം കരടി ചാടി എഴുന്നേറ്റ് ആക്രമിക്കുകയായിരുന്നു
തലയിൽ ആഴത്തിൽ കരടിയുടെ കടിയേറ്റ വേട്ടക്കാരൻ തലയോട്ടി തകർന്ന് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. വേട്ടക്കാരനെ കാണാനില്ലെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് വേട്ടക്കാരനെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിലും ഇയാളുടെ മൃതദേഹത്തിന് 50 മീറ്റർ അകലെ ചത്ത കരടിയേയും കണ്ടെത്തിയത്.
ബ്രൗൺ കരടിയോ കാംചറ്റ്ക കരടിയോ ആകാം ആക്രമണം നടത്തിയതെന്ന് കരുതുന്നു. 1,300 പൗണ്ട് വരെ ഭാരവും എഴുന്നേറ്റ് നിൽക്കുമ്പോൾ 7 അടി വരെ ഉയരവും ഇവയ്ക്കുണ്ടാകും. റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ കരടിയുടെ ആക്രമണം പതിവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |