ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മന്ത്രി ആദിത്യ താക്കറെ, സഞ്ജയ് റാവത്ത് എന്നിവർക്കെതിരെ പൊതു ശല്യത്തിനും രാജ്യദ്രോഹത്തിനും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കാടതിയിൽ പൊതു താത്പര്യ ഹർജി. ഏകനാഥ് ഷിൻഡെ വിഭാഗത്തിനെതിരായ പത്ര സമ്മേളനങ്ങളും യാത്രകളും പര്യടനങ്ങളും നടത്തുന്നതിൽ നിന്ന് ഇവരെ തടയണമെന്നും ഹർജിയിൽ പറയുന്നു.
ശിവസേന പ്രവർത്തകർ ഷിൻഡെ വിഭാഗം എം.എൽ.എ മാർക്കെതിരെ പ്രതിഷേധം ആരംഭിച്ചതോടെ സംസ്ഥാനത്ത് അക്രമങ്ങളുടെ സാഹചര്യമാണ്. പൊതുസ്വത്ത് നശിപ്പിക്കുകയും ക്രമസമാധാന ലംഘനമുണ്ടാകുകയുമാണ്. ഇത് ഈ മൂവർ സംഘത്തിന്റെ പ്രേരണയാലാണെന്ന് ഹർജിയിൽ പറയുന്നു. ഷിൻഡെ വിഭാഗം എം.എൽ.എമാർക്ക് കേന്ദ്രസർക്കാർ വൈ പ്ലസ് കാറ്റഗറി സംരക്ഷണം നൽകുന്നത് സമാധാന ലംഘനം നടന്നതിന് സൂചനയാണെന്നും ഹർജി നൽകിയ സാമൂഹിക പ്രവർത്തകനായ ഹേമന്ത് പാട്ടീൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |