SignIn
Kerala Kaumudi Online
Thursday, 19 September 2024 2.42 AM IST

പരിസ്ഥിതി ലോല മേഖല: പരസ്പരം പഴി ചാരി സഭയിൽ ഇരു പക്ഷവും

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവിനെച്ചൊല്ലി

ഭരണ പ്രതിപക്ഷ വാക് പോരും ബഹളവും ഇറങ്ങിപ്പോക്കും...

കോടതി ഉത്തരവ് സംസ്ഥാന സർക്കാർ ചോദിച്ചു വാങ്ങിയതാണെന്ന് പ്രതിപക്ഷം. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തികളിൽ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ ഉത്തരവ് നടപ്പാക്കാതിരിക്കാൻ നിയമ നടപടികളെടുക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെയായിരുന്നു പരസ്പരം പഴി ചാരൽ.

യു.ഡി.എഫ് സർക്കാർ തീരുമാനിച്ച പൂജ്യം മുതൽ 12 കിലോമീ​റ്റർ വരെ പരിസ്ഥിതി ലോലമേഖല ആകാമെന്നത് ഒഴിവാക്കി പൂജ്യം മുതൽ പരമാവധി ഒരു കിലോമീ​റ്റർ വരെ ആക്കാമെന്നാണ് ഇടതു സർക്കാർ നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, സംരക്ഷിത പ്രദേശങ്ങൾക്കു പുറത്തുള്ള എല്ലാ മനുഷ്യവാസമേഖലയേയും ഒഴിവാക്കി ബഫർസോൺ നിശ്ചയിക്കണമെന്ന് 2013ൽ യു.ഡി.എഫ് സർക്കാർ നിലപാടെടുത്തപ്പോൾ, 2019ൽ ഇടതു സർക്കാർ ഒരു കിലോമീ​റ്റർ പരിധിയിലുള്ള മനുഷ്യവാസ മേഖലകളെയും ഉൾപ്പെടുത്തണമെന്ന നിലപാടാണെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. സുപ്രീംകോടതി വിധി സംസ്ഥാനത്തെ ഇരുപതോളം പട്ടണങ്ങളേയും ഒരു ലക്ഷത്തിലധികം കുടുംബങ്ങളെയും രണ്ടര ലക്ഷം ഏക്കർ കൃഷിയിടത്തെയും ഗുരുതരമായി ബാധിക്കുമെന്നും സതീശൻ പറഞ്ഞു.

2011ൽ യു.പി.എ സർക്കാരിന്റെ കാലഘട്ടത്തിലല്ലേ 10 കിലോമീ​റ്റർ ബഫർസോണാക്കാൻ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. 2002ലെ ബി.ജെ.പി സർക്കാരാണ് ബഫർ സോൺ ഏർപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നും 10 കിലോ

മീ​റ്റർ ബഫർ സോൺ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടാൻ, 2010ൽ

സുപ്രീംകോടതി യു.പി.എ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നെന്നും സതീശൻ മറുപടി നൽകി.

2019ൽ സംസ്ഥാന മന്ത്രിസഭാ യോഗമാണ് എല്ലാ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീ​റ്റർ ചു​റ്റളവ് ഇക്കോ സെൻസി​റ്റീവ് സോൺ നിർബന്ധമാക്കണമെന്ന തീരുമാനം കൈക്കൊണ്ടതെന്ന പ്രതിപക്ഷ ആരോപണം ജനങ്ങളെ തെ​റ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. സംരക്ഷിത പ്രദേശങ്ങൾക്ക് ചു​റ്റും ഒരുകിലോമീ​റ്റർ വരെ ഇക്കോ സെൻസി​റ്റീവ് സോണായി തത്വത്തിൽ നിശ്ചയിച്ചാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടി സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASSEMBLY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.