ആലപ്പുഴ: 2021-22 സാമ്പത്തിക വർഷത്തിൽ ജില്ലയിലെ ബാങ്കുകൾ 21,352 കോടി രൂപ വായ്പയായി വിതരണം ചെയ്തു. ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകന യോഗത്തിലാണിത് ഈ കണക്കുകൾ അവതരിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 4,093 കോടി രൂപയാണ് വായ്പ ഇനത്തിൽ ജില്ലയിൽ വിതരണം ചെയ്തത്.
മുൻഗണനാ മേഖലകൾക്ക് 9400.59 കോടി രൂപ നൽകി. കാർഷിക വായ്പയായി 4542.2 കോടിയും കാർഷികേതര വായ്പയായി 1613.75 കോടിയും മറ്റു മുൻഗണനാ വിഭാഗത്തിന് 919.31 കോടി രൂപയും നൽകി. ജില്ലയിലെ ബാങ്കുകളുടെ ആകെ വായ്പ ഡിസംബർ 2021ലെ 21,316 കോടി രൂപയിൽ നിന്നും 2022 മാർച്ച് 31ന് 21,352 കോടി രൂപയായി ഉയർന്നു. വിദ്യാഭ്യാസ വായ്പ ഇനത്തിൽ 3,836 വിദ്യാർഥികൾക്ക് 17,72,467 രൂപ നൽകി. യോഗത്തിൽ കളക്ടർ ഡോ. രേണു രാജ് അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. ലീഡ് ബാങ്ക് മാനേജർ എം.അരുൺ, ആർ.ബി.ഐ പ്രതിനിധി എ.കെ.കാർത്തിക്, എസ്.ബി.ഐ ആർ.ബി.ഒ. ജ്യൂഡ് ജെറാർത്ത്, നബാർഡ് ഡി.ഡി.എം. ടി. കെ.പ്രേംകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |