തിരുവനന്തപുരം: 10 വർഷത്തിനിടെ സംസ്ഥാനത്ത് ഷോക്കേറ്റു മരിച്ചത് 1894 പേരെന്ന് മന്ത്രി കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഇവരിൽ 297 പേർ കെ.എസ്.ഇ.ബി ജീവനക്കാരാണ്. 137 പേർ സ്ഥിരം ജീവനക്കാരും 160 പേർ കരാർ ജീവനക്കാരുമാണ്. കഴിഞ്ഞ വർഷം ഏഴ് സ്ഥിരം ജീവനക്കാരും 16 കരാർ ജീവനക്കാരും അടക്കം 76 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 2011 ലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 210 പേർ. 2012 -181, 2013 - 178, 2014- 156, 2015 - 201, 2016 - 159, 2017 - 127, 2018 -148, 2019 - 115, 2020 - 116, 2021- 99 എന്നിങ്ങനെയാണ് കണക്ക്. ഷോക്കേറ്റ് ജീവഹാനി സംഭവിക്കാനിടയായ സാഹചര്യങ്ങൾ വിലയിരുത്തി മതിയായ സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ബോധവത്കരണ പരിപാടികളടക്കം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് വർദ്ധനയിൽ ആശങ്കവേണ്ട: മന്ത്രി വീണാജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനയുണ്ടെങ്കിലും ആശങ്കയുടെ കാര്യമില്ലെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. ഒരു പുതിയ വകഭേദവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എല്ലാ കേസുകളും ഒമിക്രോൺ മൂലമാണെന്നും ധനാഭ്യർത്ഥന ചർച്ചയ്ക്കുള്ള മറുപടിയിൽ അവർ വ്യക്തമാക്കി.
കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ കിട്ടാതെ ഒരു രോഗിയും മരണമടഞ്ഞിട്ടില്ല. പുതുതായി അഡ്മിഷൻ കേസുകളുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |