തിരുവനന്തപുരം:വിമാനത്തിൽ തനിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരായ 19 കേസുകൾ നിയമസഭയിൽ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റാക്കിയ കുട്ടിക്ക് 42 കേസുകളുണ്ടെന്ന് തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഫർസീൻ മജീദിനെതിരെ മട്ടന്നൂരിൽ പതിനാറും, കണ്ണൂർ ടൗണിൽ മൂന്നും കേസുകളുണ്ടെന്ന് എഫ്.ഐ.ആർ. നമ്പർ സഹിതം വായിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.ഇത്രയും കേസുള്ള ഫർസീനെയാണ് കോൺഗ്രസ് നേതാക്കൾ ഒക്കത്തിരുത്തി നടക്കു
എന്നാൽ,.കഴിഞ്ഞ വർഷം എം.ജി സർവകലാശാലയിൽ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ പിന്നിൽ നിന്ന് ചവിട്ടി നിലത്തിട്ട് അശ്ലീലം പറഞ്ഞ കേസിലെ പ്രതി മൂന്ന് മാസം കഴിപ്പോൾ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായെന്നായിരുന്നു ഇതിന് സതീശന്റെ മറുപടി. അദ്ദേഹത്തിനെതിരെ 42 കേസുണ്ടായിരുന്നു. ഇപ്പോഴുള്ള 16 കേസുകൾ മാരകായുധം ഉപയോഗിച്ച് സഹപാഠികളെ പരക്കേൽപ്പിച്ചതിനാണ്. മൂന്ന് കേസുകൾ വധശ്രമത്തിന്. ഒരു കേസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മഹാരാജാസ് ഹോസ്റ്റലിൽ പൂട്ടിയിട്ട് നേരം വെളുക്കും വരെ ഇടിച്ചതിന്. മറ്റൊരു കേസ് സ്ത്രീത്വത്തെ അപമാനിച്ചതിന്. നാലിലധികം വാറണ്ടുണ്ട്. മറ്റൊരു കേസ് ജാമ്യമെടുത്തു കൊടുത്ത വക്കീലിനെ വീട് കയറി ആക്രമിച്ചതിന്. എന്നിട്ടാണ് ഒരു കേസ് മാത്രമുള്ള യൂത്ത് കോൺഗ്രസ് നേതാവിനെ ഒക്കത്തിരുത്തുകയാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചത്. നാൽപ്പത് കേസുള്ള ഈ ക്രിമിനലിനെ മുഖ്യമന്ത്രി തലയിലാണോ എടുത്ത് വച്ചിരിക്കുന്നത്?.. ഫർസീൻ 19 കേസുകളിൽ പ്രതിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിൽ 12 കേസുകളും കോവിഡ് കാലത്ത് ധർണയും സമരവും നടത്തിയതിനാണ്. അതെല്ലാം പിഴ അടച്ചതോടെ അവസാനിച്ചു. മറ്റൊരു കേസ് ഷുഹൈബിനെ കള്ളക്കേസിൽ കുടുക്കുന്നതിന്റെ ഭാഗമായി എടുത്തതാണ്. ഈ കേസെടുത്ത് ഒരു മാസത്തിനകം ഷുഹൈബിനെ കൊലപ്പെടുത്തി. ആ കുട്ടിയെ മുഖ്യമന്ത്രി പറഞ്ഞതു പോലെ ഞങ്ങൾ ഒക്കത്ത് തന്നെ കൊണ്ടു നടക്കും-സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |