മുണ്ടക്കയം. കടമാൻകുളം ടി.ആർ.ആന്റ് ടി 58 ഏക്കർ ഭാഗത്ത് തോട്ടം തൊഴിലാളികൾ പുലിയെ കണ്ടതോടെ ഭീതിയിലായി നാട്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളായ പേഴക്കത്ത് വയലിൽ മിനിയും ഭർത്താവ് സാബുവുമാണ് വനാതിർത്തിയോട് ചേർന്ന് 20 അടി അകലത്തിൽ പുലിയെ കണ്ടത്. ടാപ്പിംഗ് നടത്തുന്നതിനിടെ സാബുവാണ് മരത്തിൽ നിന്ന് ഊർന്നിറങ്ങുന്ന പുലിയെ ആദ്യം കണ്ടത്. തുടർന്ന് ഒപ്പം ജോലി ചെയ്യുകയായിരുന്ന മിനിയെയും കൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.
ഓടുന്നതിനിടയിൽ മിനിക്ക് വീണ് പരിക്കേറ്റു. സാബുവിന് രക്തസമ്മർദ്ദമേറുകയും ചെയ്തതോടെ ചെന്നാപ്പാറ ആശുപത്രിയിൽ ഇരുവരും ചികിത്സ തേടി.
നിരവധി പേരാണ് പലപ്പൊഴായി തോട്ടത്തിൽ പുലിയെ കണ്ടാതായി പറയുന്നത്. നിരവധി വളർത്തുമൃഗങ്ങളെ കൊന്നിട്ടും പുലിയല്ല പൂച്ചപ്പുലി ആണെന്ന നിഗമനത്തിലാണ് വനം വകുപ്പ്. പുലിയെ കണ്ടെന്നു പറയുന്ന തൊഴിലാളികളെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാൻ പോലും വനംവകുപ്പ് തയ്യാറായിട്ടില്ല.
ഇനിയും വന്യജീവി ആക്രമണം തുടർന്നാൽ കടമാങ്കുളം ഭാഗത്ത് ഇരുമ്പ് കൂട് സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |