തിരുവനന്തപുരം: 2023 മാർച്ച് വരെ വെട്ടിക്കുറച്ച ടൈഡ് ഒാവർ ഗോതമ്പും മണ്ണെണ്ണയും, മത്സ്യത്തൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യാൻ അധിക മണ്ണെണ്ണയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ പൊതുവിതരണമന്ത്രി ജി.ആർ.അനിൽ അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാനത്തെ 50ലക്ഷത്തോളം റേഷൻകാർഡുടമകളെ മുൻഗണനാ വിഭാഗത്തിൽ നിന്നൊഴിവാക്കിയത് കണക്കിലെടുത്താണ് അടുത്ത വർഷം മാർച്ച് വരെ ഗോതമ്പ് വിഹിതം കുറച്ചത്. പ്രതിമാസം 6459 മെട്രിക് ടൺ ഗോതമ്പാണ് സംസ്ഥാനത്തിന് കിട്ടിയിരുന്നത്. ഇത് പുന:സ്ഥാപിക്കണമെന്നും അർഹരായ എല്ലാവർക്കും റേഷൻ നൽകണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ 2016 മുതൽ സംസ്ഥാനത്ത് 15ഇനങ്ങൾ മാത്രമാണ് റേഷൻകടകളിലൂടെ നൽകുന്നത്. 43%ജനങ്ങൾക്ക് മാത്രമാണ് റേഷന് അർഹതയെന്നാണ് നിയമം. ഇതോടെ സംസ്ഥാനത്ത് 1.54കോടി ആളുകൾക്ക് മാത്രംറേഷൻ കിട്ടുന്ന സ്ഥിതിയായി.അർഹരായ അൻപത് ലക്ഷംപേർക്ക് റേഷൻ നിഷേധിക്കപ്പെട്ടെന്നും പ്രമേയത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |