നിക്ഷേപം 750 കോടി രൂപ
കംപാല: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്കരണ-ലോജിസ്‌റ്റിക്‌സ് കേന്ദ്രം തുറക്കും. രാജ്യത്തെ ഏക അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന കംപാലയിലെ എന്റബേയിൽ ഇതിനായി പത്തേക്കർ ഉഗാണ്ടൻ സർക്കാർ അനുവദിച്ചു.
ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ ഉഗാണ്ടൻ പ്രധാനമന്ത്രി റോബിന നബാൻജ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഉഗാണ്ടയിലെ വ്യാപാരമേഖലയിൽ നിക്ഷേപിക്കാൻ ലുലു ഗ്രൂപ്പിനെ പ്രധാനമന്ത്രി ക്ഷണിച്ചു. തുടർചർച്ചകളിലാണ് സ്ഥലം അനുവദിച്ച് ഉത്തരവിറങ്ങിയത്.
ഭക്ഷ്യസംസ്കരണ-ലോജിസ്‌റ്റിക്‌സ് കേന്ദ്രത്തിനും വിപുലീകരണത്തിനുമായി 750 കോടി രൂപയാണ് ലുലു നിക്ഷേപിക്കുക. ഭക്ഷ്യസംസ്കരണകേന്ദ്രം ഉഗാണ്ടൻ കാർഷികമേഖലയ്ക്കും കർഷകർക്കും നേട്ടമാകുമെന്ന് മലയാളിയും ലുലു ഗ്രൂപ്പ് ഉഗാണ്ട ഡയറക്‌ടറുമായ ജോർജ് കൂറ്റുക്കാരൻ പറഞ്ഞു. പുതിയ കേന്ദ്രം പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ 800ലേറെ പേർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |