ന്യൂഡൽഹി: സ്വകാര്യ മേഖലയോടുള്ള മത്സരത്തിൽ അടി പതറി നഷ്‌ടത്തിലേക്ക് കുപ്പുകുത്തിയ ബി.എസ്.എൻ.എല്ലിനായി 1.64 ലക്ഷം കോടിയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.
ആധുനികവും തദ്ദേശീയവുമായ സാങ്കേതികവിദ്യ വികസിപ്പിച്ചും പുതിയ 4 ജി സ്‌പെക്‌ട്രം അടക്കം അനുവദിച്ചും ബി.എസ്.എൻ.എല്ലിന്റെ നഷ്‌ടം നികത്തുകയും,ടെലികോം സേവനങ്ങൾ വിപുലീകരിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബി.എസ്.എൻ.എല്ലിൽ ലയിപ്പിച്ച് ഫൈബർ ശൃംഖല വർദ്ധിപ്പിക്കും.
സേവനങ്ങളുടെ നവീകരണം
44,993 കോടി ചെലവിൽ 900/1800 മെഗാഹെർട്‌സ് ബാൻഡിൽ 4ജി സ്‌പെക്ട്രം. ഓഹരി പങ്കാളിത്തത്തിലൂടെ തുക ലഭ്യമാക്കും.
സ്വകാര്യ മേഖലയുമായി മത്സരിക്കാനും ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും കഴിയും.
22,471 കോടിയുടെ സാമ്പത്തിക സഹായം: 4ജി സേവനത്തിനുള്ള സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതി മൂലധനച്ചെലവായി കേന്ദ്ര സർക്കാർ നൽകും.
ഗ്രാമങ്ങളിലെ വയർലെസ് സേവനങ്ങൾക്ക് 13,789 കോടിയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്: ഗ്രാമീണ/വിദൂര മേഖലകളിൽ സർക്കാരിന് നൽകുന്ന വാണിജ്യേതര സേവനങ്ങൾക്ക് സഹായം.
അംഗീകൃത മൂലധനം 1,50,000 കോടിയാക്കും: നിലവിൽ 40,000 കോടി
ബാധ്യതകൾ കുറയ്ക്കൽ
40,399 കോടിയുടെ ദീർഘകാല ബോണ്ടുകൾക്ക് കേന്ദ്രസർക്കാർ ഗാരന്റി-നിലവിലുള്ള കടം പുനഃക്രമീകരിക്കുന്നതിനും ആസ്തിബാദ്ധ്യതകളുടെ സമ്മർദ്ദം കുറയ‌്‌ക്കാനും സഹായിക്കും.
33,404 കോടി എ.ജിആർ കുടിശ്ശിക തീർക്കാൻ കേന്ദ്ര സഹായം. ബാദ്ധ്യത ഓഹരിയാക്കി മാറ്റും.
7,500 കോടിയുടെ മുൻഗണനാ ഓഹരികൾ കേന്ദ്രസർക്കാരിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |