കാബൂൾ: അഫ്‌ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ജനവാസ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 18 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെയാണ് സ്ഫോടനം നടന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ ഹസാരസ് എന്ന വംശീയ സംഘത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. പള്ളിയിൽ പ്രാർത്ഥനക്കായി ഒത്തുചേർന്ന സ്ത്രീകളെയും കുട്ടികളെയുമായിരുന്നു ഐ എസ് ആക്രമിച്ചത്. പ്രദേശത്ത് രണ്ട് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാർ- ഇ- കരീസ് പ്രദേശത്തുള്ള ഇമാം ബാഖിർ പള്ളിയിലായിരുന്നു ഇവയിലൊന്ന്. അതേസമയം, കാബൂളിൽ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി ഐ എസ് പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |