നവതിയിലേക്ക് കടക്കുകയാണ് ജയവിജയൻമാരിലെ ജയൻ
ഒരു കൂടിക്കാഴ്ചയിൽ ജയൻ(ജയവിജയ) പറഞ്ഞു " '42 വർഷങ്ങൾ ഞാനും അനിയനും (വിജയൻ) തുടർച്ചയായി ശബരിമലസന്നിധാനത്ത് പാടിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ പാട്ട് തുടങ്ങും. . ഞങ്ങളുടെ പാട്ട് കഴിഞ്ഞേ മകരവിളക്കു ദിവസം ശബരിമല നടതുറക്കൂ... അതൊക്കെ മുജ്ജന്മത്തിലെ പുണ്യമാകാം.. 1950കളിൽ എപ്പഴോ ശബരിമലക്ക് പോയപ്പോഴാണ് മനസിൽ അയ്യപ്പനെ ദർശിച്ച് കണ്ണു നിറഞ്ഞ് കൊടിമരചുവട്ടിലിരുന്നുആദ്യമായ് പാടിയത്. ചെമ്പൈ സ്വാമിയോടൊപ്പം മല ചവിട്ടാനുള്ള ഭാഗ്യവുമുണ്ടായ്. അന്ന്സ്വമിക്കൊപ്പം "എന്തരോ മഹാനുഭാവലോ" പാടി . ശബരിമലധ്വജ പ്രതിഷ്ഠവേളയിൽ ആയുഷ്ക്കാല പുണ്യമായ് മൂലമന്ത്രം ജപിക്കാനുള്ള ഭാഗ്യമുണ്ടായത് പാടിയതുപോലെ എന്റെ എല്ലാമെല്ലാം അയ്യപ്പനായതുകൊണ്ടാകാം....
88ന്റെ പടികൾ കയറിയിറങ്ങി നവതിയിലേക്ക് അടുക്കുകയാണ് ജയൻ . പ്രായത്തിന്റെ അവശതകൾ ഇന്നും ശബ്ദത്തെ ബാധിച്ചിട്ടില്ല .കസേരയിലിരുന്നു കച്ചേരി നടത്തുമ്പോഴും ..കിണ്ണത്തിൽ കൊട്ടുന്നതു പോലെ ശ്രുതി ശുദ്ധമായ ഘനഘാംഭീര ശബ്ദം ...തലമുറകൾ പിന്നിട്ട സംഗീത പാരമ്പര്യം മകനും പ്രശസ്ത താരവുമായ മനോജ് കെ ജയനും ലഭിച്ചിട്ടുണ്ട് .ഗുരുകാരണവന്മാരുടെ പുണ്യമെന്നാണ് ജയന് ഇതേക്കുറിച്ച് പറയാനുള്ളത്. .
60 സംഗീത വർഷം .രണ്ടായിരത്തോളം ഗാനങ്ങൾ .ശബരിമല മകരവിളക്കിന് അയ്യപ്പനെ തങ്ക അങ്കിയണിയിച്ച് ദീപാരാധന നടത്തുംമുമ്പ് ജയന്റെ അയ്യപ്പഗാനാലാപനം അരങ്ങേറിയത് വർഷങ്ങളോളമായിരുന്നു. എച്ച്.എം.വി ഗ്രാമഫോൺ റെക്കാഡിന് വേണ്ടി ജയവിജയന്മാർ ആദ്യമായ് ഈണമിട്ട " ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ ".പി.ലീല ആലപിച്ച ഈ ഗാനം ആദ്യമായ് ഒരു സ്ത്രീ പാടിയഅയ്യപ്പ ഭക്തി ഗാനമായി. .യേശുദാസ് ആദ്യമായ് പാടിയ ഭക്തിഗാനമായ "ദർശനം പുണ്യ ദർശനം' " ശ്രീ കോവിൽ നടതുറന്നു, "എല്ലാമെല്ലാം അയ്യപ്പൻ, "ശ്രീ ശബരീശ ദീനദയാലാ , "പതിനെട്ട് പടിയേറി, "നല്ലതു വരുത്തുക ",വണ്ടിപ്പെരിയായും മേടും നടപ്പാതയാക്കി, ,തുടങ്ങി അയ്യപ്പഭക്തിഗാനങ്ങളുടെ നിര നീളുകയാണ്. .
രാജ്യത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ കച്ചേരികൾ നടത്തി. സംഗീതജീവിതത്തിൽ തൊട്ടതെല്ലാം ജയവിജയമായിരുന്നു. യേശുദാസ്, എസ്.പി ബാലസുബ്രമണ്യം, ശീർക്കാഴി ഗോവിന്ദരാജൻ, ടി.എം.സൗന്ദരരാജൻ, എസ്,ജാനകി, പി.സുശീല, വാണിജയറാം തുടങ്ങിയ സംഗീത പ്രതിഭകളെ കൊണ്ട് പാടിക്കാൻ ജയന് കഴിഞ്ഞു. , മലയാള ഭാഷക്കും സംഗീതത്തിനും ഒരിക്കലും മറക്കാനാവാത്ത എത്രയോ അനശ്വര ഗാനങ്ങൾ ആവിരൽതുമ്പിലും നാവിൻ തുമ്പിലും വിരിഞ്ഞത്. ഭക്തി ഗാനസംഗീതത്തിന്റെ പര്യായമായ് . മലയാളത്തിൽ. 19 സിനിമകൾക്കും തമിഴിൽ നാലു ചിത്രങ്ങൾക്കും ഈണം നൽകി. "ഭൂമിയിലെ മാലാഖ " ആയിരുന്നു ആദ്യ സംഗീതം " നക്ഷത്ര ദീപങ്ങൾ തിളങ്ങി ,ഹൃദയം ദേവാലയം " ..തുടങ്ങിയവ ഇന്നും നിത്യ ഹരിത ഗാനങ്ങളാണ് .ജയൻ സംഗീതം നിർവ്വഹിച്ച് എസ്.രമേശൻ നായർ എഴുതിയ തരംഗിണിയുടെ മയിൽപ്പീലി കാസറ്റിലെ "രാധതൻ പ്രേമത്തോടാണോകൃഷ്ണ, " ഒരു പിടി അവലുമായ്, "ചന്ദന ചർച്ചിത,"അണിവാകചാർത്തിൽ ," ചെമ്പൈക്ക് നാദം നിലച്ചപ്പോൾ ,"നീ എന്നെ ഗായകനാക്കി...തുടങ്ങിയ ഗാനങ്ങൾ ഇന്നുംകൃഷ്ണ ഭക്തി തുളുമ്പുന്ന അനശ്വര ഗാനങ്ങളാണ് .
കോട്ടയം .നാഗമ്പടത്ത് മീനച്ചിലാറിന്റെ തീരത്തുള്ള കടമ്പൂത്ര മഠത്തിലാണ് ജയവിജയന്മാരുടെ ജനനം. ഇരട്ടകളുടെ സംഗീത വാസന മനസിലാക്കി ഗുരുദേവ ശിഷ്യനായ അച്ഛൻ ഗോപാലൻ തന്ത്രിയാണ് ആറാം വയസിൽ പാട്ടു പഠിപ്പിക്കാൻ രാമൻഭാഗവതരുടെ അടുത്തെത്തിച്ചത്. പിന്നീട് മാവേലിക്കര രാധാകൃഷ്ണ അയ്യരും ആലത്തൂർ ബ്രദേഴ്സും ഗുരുക്കന്മാരായ്.
സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് ഗാനഭൂഷണം പാസായി. മഹാഗുരുക്കളായ ഡോ.ബാലമുരളികൃഷ്ണയുടെ കീഴിൽ ആറ് വർഷവും ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ 18 വർഷവും സംഗീത സപര്യ നടത്തി.കർണാടക സംഗീതത്തിലും ഭക്തിഗാനങ്ങളിലും സിനിമാ ഗാനങ്ങളിലും ഒരേ പോലെ തിളങ്ങി. പ്രശസ്തിയുടെ പടവുകൾ കയറിയ ദിനങ്ങളായിരുന്നു 1988ൽ . ഇരട്ട സഹോദരനായ കെ.ജി വിജയന്റെ അകാല മരണം ജയനെ ഏറെക്കാലം തളർത്തിയെങ്കിലും അയ്യപ്പഗാനങ്ങളിലൂടെ ജയൻ ആ ദു;ഖം മറന്നു പാടിയപ്പോൾ അവ അനശ്വര ഭക്തി ഗാനങ്ങളായി . രാജ്യം പത്മശ്രീ,നൽകി ആദരിച്ച ജയനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അയ്യപ്പഗാനമികവിന് ഹരിവരാസനപുരസ്ക്കാരം നൽകി. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചു.
ലേഖകന്റെ ഫോൺ 9946108127
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |