ഭോപ്പാൽ : ത്രിപുരയിലെ ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയിൽ നാഷണൽ ലിബറേഷൻ ഫ്രണ്ട് ഒഫ് ത്രിപുര നടത്തിയ ഭീകരാക്രമണത്തിൽ പാനീസാഗർ മേഖലയിലെ 145 ബറ്റാലിയനിലെ ജവാൻ ഗിരീഷ്‌കുമാർ യാദവിന് വീരമൃത്യു. ആക്രമണത്തിൽ പരിക്കേറ്റ ഗിരീഷ് കുമാറിനെ അഗർത്തലയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ രണ്ട് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു. കാഞ്ചൻപൂരിന്റെ സബ്ബ് ഡിവിഷൻ അതിർത്തിയിൽ വച്ചാണ് വെടിവയ്പ്പ് തുടങ്ങിയത്. സൈനികർ പ്രതിരോധിച്ചപ്പോൾ ഭീകരർ രക്ഷപ്പെടുകയായിരുന്നു. 2021ലും എൻ.എൽ.എഫ്.ടിയുടെ ആക്രമണത്തിൽ ത്രിപുരയിലെ ധലായ് ജില്ലയിൽ രണ്ട് ബി.എസ്.എഫ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |