ന്യൂഡൽഹി: ജമ്മു-കാശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ജമ്മു-കാശ്‌മീർ ലെഫ്.ഗവർണർ മനോജ് സിൻഹ, റാ മേധാവി സാമന്ത് ഗോയൽ, സി.ആർ.പി.എഫ് മേധാവി കുൽദീപ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
പാക് അതിർത്തിയിലെ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു പ്രധാന ചർച്ചയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്കും കാശ്മീരീ പണ്ഡിറ്റുകൾക്കുമെതിരായ ആക്രമണങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും വർദ്ധിച്ചതിനാലാണ് യോഗം ചേർന്നത്. അതേസമയം, ഉറിയിലെ കമാൽകോട്ട് സെക്ടറിൽ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചു. അഞ്ച് ദിവസത്തിനിടെ മൂന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |