കാബൂൾ : പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ മുസ്ലിം പള്ളിയുടെ പരിസരത്തുണ്ടായ വൻ സ്ഫോടനത്തിൽ 18 മരണം. 23 പേർക്ക് പരിക്കേറ്റു. ഗസാർഗാ പള്ളിയിൽ ഇന്നലെ പ്രാർത്ഥന ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
ഉന്നത താലിബാൻ അനുകൂല പുരോഹിതനായ ഇമാം മുജിബ് ഉർ റഹ്‌മാൻ അൻസാരിയും അദ്ദേഹത്തിന്റെ സുരക്ഷാ ഭടൻമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. താലിബാൻ ഭരണകൂടത്തിനെതിരെ പ്രവർത്തിക്കുന്നവരുടെ തലവെട്ടണമെന്ന് അൻസാരി മുമ്പ് ആഹ്വാനം ചെയ്തിരുന്നു.
കഴിഞ്ഞ മാസം ആദ്യം കാബൂളിൽ മദ്രസയിലുണ്ടായ ഐസിസ് ചാവേർ സ്ഫോടനത്തിൽ മറ്റൊരു താലിബാൻ അനുകൂല മതപുരോഹിതനായ റഹിമുള്ള ഹഖാനി കൊല്ലപ്പെട്ടിരുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |