ന്യൂഡൽഹി: സിനിമാ താരമായ ഷബാന ആസ്മിയും ഗാനരചയിതാവായ ജാവേദ് അക്തറും ടുക്ടെ-ടുക്ടെ സംഘത്തിന്റെ ഏജന്റുമാരെന്ന് മദ്ധ്യ പ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ബി.ജെ.പി അനുഭാവികൾ വിമർശകരെ വിളിക്കുന്ന വാക്കാണിത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ള പ്രശ്നങ്ങളെ കുറിച്ച് മാത്രമാണ് ഇരുവരും വാചാലരാകുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ബിൽക്കീസ് ബാനു കേസിൽ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് സർക്കാർ കുറ്റവാളികളെ വെറുതെ വിട്ടതിനെ ഷബാന ആസ്മി രൂക്ഷമായി വിമർശിച്ചിരുന്നു. തനിക്ക് ഒന്നും പറയാൻ പറ്റുന്നില്ലെന്നും ലജ്ജിക്കുന്നെന്നുമാണ് അവർ പ്രതികരിച്ചത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ അവർ കണ്ടതായി നടിക്കാറില്ല. രാജസ്ഥാനിൽ കനയ്യ ലാൽ കൊല്ലപ്പെട്ടതിനെ കുറിച്ചോ ജാർഖണ്ഡിൽ സ്ത്രീയെ ജീവനോടെ കത്തിച്ചതിനെ കുറിച്ചോ ഷബാന ഒന്നും പ്രതികരിച്ചിട്ടില്ല. ഇത്തരക്കാരെ എങ്ങനെയാണ് പരിഷ്കൃതരെന്നും മതേതരരെന്നും വിളിക്കാനാവുക എന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |