ഭോപ്പാൽ: ബലാത്സംഗം ചെയ്യുന്നവരുടെ അവയവങ്ങൾ പെതുജനമധ്യത്തിൽ വച്ച് ഛേദിക്കണമെന്ന് മദ്ധ്യപ്രദേശ് വനിതാ ശിശുക്ഷേമ കാര്യ മന്ത്രി ഇമർതി ദേവി പറഞ്ഞു. ലൈംഗികാക്രമണം നേരിട്ട കമലാ നഗറിലെ എട്ടു വയസ്സുള്ള കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തെറ്റ് ആര് ചെയ്താലും ജനമധ്യത്തിൽ ശിക്ഷ നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എട്ടു വയസ്സുകാരിയെ ബലാത്സംഗതത്തിനിരയാക്കിയ കുറ്റവാളികളുടെ മൂക്കും ചെവികളും മറ്റവയവങ്ങളും ജനങ്ങളുടെ മധ്യത്തിൽ വെച്ച് അരിഞ്ഞുകളയണമെന്നും മന്ത്രി പറഞ്ഞു.‘ആര് തെറ്റു ചെയ്താലും അവർക്ക് കടുത്ത ശിക്ഷ നൽകണം. പൊതു സ്ഥലത്തുവെച്ച് വേണം ശിക്ഷ നൽകാൻ. അങ്ങനെ ചെയ്താൽ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നർക്ക് അതൊരു പാഠമായിരിക്കും’- മന്ത്രി പറഞ്ഞു.
മദ്ധ്യപ്രദേശിലെ വലിയ കോളനികൾക്ക് സമീപം പൊലീസ് ബുത്തുകൾ സ്ഥാപിക്കും. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രി കമൽനാഥിനു മുന്നിൽ ഉടൻ സമർപ്പിക്കുമെന്നും മന്ത്രി ഇമർതി ദേവി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |