ഷൊർണൂർ: നഗരസഭ വാട്ടർ അതോറിറ്റിക്ക് ഏഴ് കോടി രൂപ വെള്ളം ബിൽ കുടിശികയെന്ന് വാട്ടർ അതോറിറ്റി. വിവിധ സർക്കാർ ഓഫീസുകൾ കോടിക്കണക്കിന് രൂപ കുടിശികയുണ്ടെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു. നഗരസഭാ പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി വ്യാപകമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. പരിഹരിക്കേണ്ടവർ മൗനത്തിലും കാരണം അന്വേഷിച്ചപ്പോഴാണ് പരിഹരിക്കേണ്ട കരാർ തൊഴിലാളികൾ കഴിഞ്ഞ ഒരു മാസമായി സമരത്തിലാണെന്നറിയുന്നത്. വേതനം നൽകാത്തതിനാൽ തൊഴിലാളികൾ സമരത്തിലാണ്. കോടികളുടെ കുടിശിക പിരിച്ചെടുക്കാൻ നടപടിക്കൊരുങ്ങുകയാണ് വാട്ടർ അതോറിറ്റി. പൈപ്പ് പൊട്ടലിനെതിരെ ഉപരോധം നടത്തിയ ബി.ജെ.പി നഗരസഭാംഗങ്ങളോടാണ് വാട്ടർ അതോറിറ്റി അധികൃതർ ഇക്കാര്യം അവതരിപ്പിച്ചത്.
എൻജിനിയറെ ഉപരോധിച്ച് ബി.ജെ.പി നഗരസഭാംഗങ്ങൾ
നഗരസഭാ പ്രദേശങ്ങളിൽ വ്യാപകമായി പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നതിൽ പ്രതിഷേധിച്ചത് വാട്ടർ അതോറിറ്റി അസി: എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ച് ബി.ജെ.പി നഗരസഭാംഗങ്ങൾ. കഴിഞ്ഞ ഒരു മാസമായി നഗരസഭയിലെ എല്ലാ വാർഡുകളിലും കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ടെന്നും എന്നാൽ വേതനം ഒരു വർഷമായി ലഭിക്കാത്തതിനാൽ കരാറുകാർ ഒരു മാസമായി സമരത്തിലാണെന്നും എൻജിനിയർ പറയുന്നു. സമരം ചെയ്യുന്നവർക്ക് നിലവിലുള്ള സാമ്പത്തിക സ്ഥിതിവെച്ച് വേതനം നൽകാൻ കഴിയില്ലെന്നും വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പിരിഞ്ഞ് പോകില്ലെന്ന നിലപാട് ബി.ജെ.പി നേതാക്കൾ പറഞ്ഞതോടെ തകരാറുകൾ ഒന്നൊന്നായി പരിഹരിക്കാമെന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
നഗരസഭാംഗങ്ങളായ കെ. പ്രസാദ്, ലേഖ രമേഷ്, നിഷ ശശികുമാർ, അശ്വതി കെ.ആർ, ടി.ടി.ബിന്ദു, ബി.ജെ.പി മണ്ഡലം സെക്രട്ടറി എ. ഗോപകുമാർ, ഷൊർണൂർ ഏരിയാ പ്രസിഡന്റ് ആർ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
ബി.ജെ.പി നഗരസഭാംഗങ്ങൾ വാട്ടർ അതോറിറ്റി അസി: എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിച്ചപ്പോൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |