തിരുപ്പതി: ഭർത്താവിന്റെയും മുൻ കാമുകിയുടെയും വിവാഹം നടത്തി യുവതി. തിരുപ്പതിയിലെ അംബേദ്ക്കർ നഗറിലാണ് കൗതുകകരമായ സംഭവം നടന്നത്. അംബേദ്ക്കർ നഗർ സ്വദേശി കല്യാണും മുൻകാമുകി നിത്യശ്രീയുമാണ് വിവാഹിതരായത്. എല്ലാത്തിനും സാക്ഷിയായി കല്യാണിന്റെ ഭാര്യ വിമലയുമുണ്ടായിരുന്നു.
ടിക് ടോക് വീഡിയോയിലൂടെ ശ്രദ്ധനേടിയ ആളാണ് കല്യാൺ. ഇയാൾ സോഷ്യൽ മീഡിയയിലൂടെയാണ് വിമലയെ പരിചയപ്പെട്ടത്. പ്രണയത്തിലായ ഇരുവരും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നതിനിടയിലാണ് വിശാഖപട്ടണം സ്വദേശിയായ നിത്യശ്രീ വിമലയെ കാണാനെത്തിയത്.
ദീർഘകാലം കല്യാണും താനും പ്രണയത്തിലായിരുന്നെന്നും ചില കാരണങ്ങൾ മൂലം പിന്നീട് പിരിയേണ്ടി വന്നുവെന്നും നിത്യശ്രീ വിമലയോട് പറഞ്ഞു. കല്യാൺ ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും യുവതി അഭ്യത്ഥിച്ചു. തുടർന്ന് ബന്ധുക്കളുടെ എതിർപ്പ് പോലും അവഗണിച്ചാണ് വിമല ഭർത്താവിന്റെ വിവാഹത്തിന് മുൻകൈയെടുത്തത്. ഇനി മൂന്നുപേരും ഒന്നിച്ച് ജീവിക്കുമെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |