ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിനെ വീട്ടുതടങ്കലിലാക്കിയെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. എന്നാൽ ഇതിന് യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
സൈനിക ജനറലും നോർത്തേൺ തിയേറ്റർ കമാൻഡിന്റെ കമാൻഡറുമായ ലി ക്വിയോമിംഗ് പ്രസിഡന്റായെന്നും വിദേശത്തുള്ള ചില ചൈനീസ് പൗരന്മാർ ട്വീറ്റ് ചെയ്തു.
ഷീ ജിൻപിംഗിനെ മഹത്വവൽക്കരിക്കാനുള്ള നീക്കങ്ങളിൽ വിയോജിച്ച് മുതിർന്ന മുൻകാല നേതാക്കൾ പാർട്ടി ഘടകത്തിന് എഴുതിയ കത്ത് അടുത്തിടെ പുറത്തായിരുന്നു.
ഷീയ്ക്ക് ആയുഷ്കാലം മുഴുവൻ അധികാരത്തിൽ തുടരാൻകഴിയും വിധം അടുത്തിടെ ഭരണഘടനയിൽ ഭേദഗതി വരുത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ്, പാർട്ടി ജനറൽ സെക്രട്ടറി, മിലിട്ടറി കമാൻഡർ ഇൻ ചീഫ് എന്നീ പദവികൾ മൂന്നാം തവണയും നിലനിറുത്താൻ അവസരം ഒരുക്കുന്ന
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്രധാന സമ്മേളനം ഒക്ടോബർ 16 മുതൽ ബീജിംഗിൽ ആരംഭിക്കാനിരിക്കെയാണ് എതിർപ്പ് ഉയർന്നത്.
ഇതിനു പിന്നാലെയാണ്
ഇക്കഴിഞ്ഞ 16ന് ഉസ്‌ബെക്കിസ്ഥാനിലെ സമർഖണ്ഡിൽ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഷീയെ വിമാനത്താവളത്തിൽ വച്ച് പീപ്പിൾസ് ലിബറേഷൻ ആർമി അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയെന്ന പ്രചാരം ഉണ്ടായത്. മടങ്ങിവരവിന് തൊട്ടുമുമ്പേ ഷീയെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ മേധാവി സ്ഥാനത്ത് നിന്ന് നീക്കിയെന്നും കിംവദന്തിയുണ്ടായി.
മുൻ മന്ത്രിമാർക്ക്
ജീവപര്യന്തം
രണ്ട് ദിവസം മുമ്പ് കൈക്കൂലിക്കേസിൽ ചൈനയിൽ രണ്ട് മുൻ മന്ത്രിമാർക്കും നാല് മുൻ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരോൾ കിട്ടാത്തവിധം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആറ് പേരും രാഷ്ട്രീയ വിമതരും ഷീയുടെ എതിരാളികളുമാണെന്ന് റിപ്പോർട്ടുണ്ട്. നിലവിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തുടനീളം ഒരു അഴിമതി വിരുദ്ധ കാമ്പെയിൻ നടത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |