കൊച്ചി: മ്യൂസിക് ലേസർഷോ 'വോൾഫ് ഇവന്റിന്റെ' ലൈറ്റിംഗ് യൂണിറ്റിലെ ജീവനക്കാരനെ സഹപ്രവർത്തകരുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ മുഖ്യപ്രതി കാസർകോട് പുത്തിഗെ കട്ടത്തടുക്ക രാഹിൽ മൻസിലിൽ മുഹമ്മദ് ഹസൻ (25) ഉപയോഗിച്ചത് 'ഫാൻസി കത്തി'. സംഭവത്തിന് രണ്ടുദിവസംമുമ്പ് പശ്ചിമകൊച്ചിയിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽനിന്ന് കൗതുകത്തിന് വാങ്ങിയതായിരുന്നു ഇത്. പിന്നീടുള്ള യാത്രകളിൽ ഇതൊപ്പം കൂട്ടി. തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന മട്ടാഞ്ചേരി പനയപ്പള്ളി അമ്മൻകോവിൽ റോഡിൽ ചെല്ലമ്മവീട്ടിൽ രാജേഷ് രാധാകൃഷ്ണനെ (28) കുത്തിയശേഷം സുഹൃത്തിന്റെ കാറിൽ വയനാട്ടിലേക്ക് രക്ഷപ്പെടുംവഴി കത്തി പുഴയിലേക്ക് എറിഞ്ഞെന്നാണ് മൊഴിയെങ്കിലും അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.
കഴിഞ്ഞദിവസം മൈസൂരുവിലെ ബന്ധുവീട്ടിൽനിന്നാണ് ഹസനെ പിടികൂടിയത്. ഡി.സി.പിയുടെ നേതൃത്വത്തിൽ മണിക്കൂറോളം ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ് . മറ്റ് പ്രതികളുടെ മൊഴിയും ഹസന്റെ വെളിപ്പെടുത്തലും തമ്മിൽ പെരുത്തക്കേടുണ്ട്. ഹസന് കുറച്ചുകാലമായി പുക്കാട്ടുപടിയിലെ ജ്യൂസുകടയിലാണ് ജോലി. സംഭവദിവസം രാവിലെ ആലുവയിലെ ഫ്ലാറ്റിൽനിന്ന് മുടിവെട്ടിക്കാനും മറ്രുമായി പുറത്തേക്ക് ഇറങ്ങിയ ഇയാൾ സുഹൃത്തുമായി കൊച്ചിയിൽ കറങ്ങിനടന്നു. വൈകിട്ട് മദ്യപിച്ചുശേഷം നേരത്തെ 399 രൂപയ്ക്ക് ടിക്കറ്രെടുത്ത കലൂരിലെ മ്യൂസിക്‌ഷോയ്ക്ക് കയറി. ഇതിനിടെയുണ്ടായ സംഭവങ്ങളിൽ അരിശംപൂണ്ട് രാത്രി രാജേഷിനെ മർദ്ദിക്കുയും ഇതിനിടെ കുത്തുകയായിരുന്നെന്നാണ് മൊഴി. കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
* ഒരു പ്രതികൂടി, അന്വേഷണം
രാജേഷ് കൊലക്കേസിൽ ഒരാൾക്കുകൂടി പങ്കുള്ളതായി ഡി.സി.പി പറഞ്ഞു. ഹസനെ രക്ഷപ്പെടാൻ സഹായിച്ച ഒരാളാണ് ഇതെന്നാണ് സൂചന. ഇതുവരെ അഞ്ചുപേർ അറസ്റ്രിലായി. മുഹമ്മദ് ഹസനാണ് ഒന്നാംപ്രതി. തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോൺ, അമ്പൂരി സ്വദേശി സിദ്ദു, ഹസന്റെ ഇരട്ടസഹോദരൻ ഹുസൈൻ, കോതമംഗലം സ്വദേശി അഭിജിത്ത് എന്നിവരാണ് രണ്ട് മുതൽ അഞ്ചുവരെയുള്ള മറ്റ് പ്രതികൾ.
* കാർ ബംഗളൂരുവിൽ ?
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ഹസൻ,സിദ്ദുവിനോടും കൂട്ടരോടും കാറുമായി കലൂരിലെത്താൻ ആവശ്യപ്പെട്ടു. ഈ സമയം ആലുവയിലെ ഫ്ലാറ്രിലേക്കാണ് ആദ്യം പോയത്. ഇവിടെവച്ച് ഹസൻ കത്തി വൃത്തിയാക്കി. വയനാട്ടിലും പിന്നീട് മൈസൂരിലേക്കും പോയി. ബംഗളൂരുവിലെ ഒളിസങ്കേതത്തിലേക്ക് കാർ മാറ്രിയെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |