തൃശൂർ സംഗീത നാടക അക്കാഡമിയുടെ അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്) ഫെബ്രുവരിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നാടകോത്സവം നടക്കുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രൊഫ. അനുരാധ കപ്പൂർ, പ്രൊഫ. ദീപൻ ശിവരാമൻ, പ്രൊഫ. ബി. അനന്തകൃഷ്ണൻ എന്നിവരാകും നാടകോത്സവത്തിന്റെ ഡയറക്ടർമാർ.
സർക്കാറിനോട് പ്രത്യേക സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ഇതുകൂടാതെ അഞ്ചു കേന്ദ്രങ്ങളിലായി ചാക്യാർകൂത്ത് ഓട്ടൻതുള്ളൽ മഹോത്സവം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പത്ത് കേന്ദ്രങ്ങളിൽ കഥാപ്രസംഗ മഹോത്സവം സംഘടിപ്പിക്കും. കൂടാതെ പ്രൊഫഷണൽ നാടകോത്സവവും സംഘടിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുത്ത 50 നാടകങ്ങളാണ് ഇതിൽ അവതരിപ്പിക്കുക. ഓരോ നാടകത്തിനും നാലുലക്ഷം രൂപ വീതം ധനസഹായം നൽകും.
2022 ജനുവരി ഒന്നുമുതൽ സെപ്തംബർ 30 വരെയുള്ള കാലയളവിൽ അക്കാഡമി 102 ദിവസം പരിപാടികൾ സംഘടിപ്പിച്ചതായി അധികൃതർ അറിയിച്ചു. ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി ഇൻ ചാർജ് കെ. ജനാർദനൻ, വിദ്യാധരൻ, കലാമണ്ഡലം ശിവൻനമ്പൂതിരി, വി.ഡി. പ്രേംപ്രസാദ്, ഫ്രാൻസിസ് ടി. മാവേലിക്കര എന്നിവർ പങ്കെടുത്തു.
ഒന്നിക്കണം മാനവീകത
ഒന്നിക്കണം മാനവീകത എന്ന പ്രമേയമാണ് ഇക്കുറി ഇറ്റ്ഫോക് നാടകോത്സവം മുന്നോട്ടുവയ്ക്കുന്നത്. എട്ടുദിവസത്തെ നാടകോത്സവമാണ് പദ്ധതിയിട്ടിരിക്കുന്നത്. മുന്ന് മുതൽ നാലു കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഭരണ പ്രതിസന്ധയില്ലെന്ന്
അക്കാഡമിയിൽ ഭരണ പ്രതിസന്ധിയില്ലെന്നും ഉദ്യോഗസ്ഥ ഭരണമല്ല ഇവിടെ നടക്കുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു. അക്കാഡമിയുടെ പ്രസിഡന്റിനെ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. അക്കാഡമിക്കെതിരെ ചിലർ കുപ്രചാരണം അഴിച്ച് വിടുകയാണെന്നും സെക്രട്ടറി ഇൻ ചാർജ്ജ് കെ. ജനാർദ്ദനൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |