നെയ്യാറ്റിൻകര: വീട് വാടകയ്ക്കെടുത്ത് വിദേശമദ്യം വാങ്ങി സൂക്ഷിച്ച് വില്പന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കാട്ടാക്കട കിള്ളി സ്വദേശി അജിത് പ്രശാന്തിനെയാണ് നെയ്യാറ്റിൻകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കാട്ടാക്കട കിള്ളി ഭാഗത്തെ വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 90 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത മദ്യത്തെയും കാട്ടാക്കട റേഞ്ച് ഓഫീസിന് കൈമാറി. തുടർച്ചയായുള്ള ഡ്രൈഡേകൾ മുന്നിൽ കണ്ട് പല ഘട്ടങ്ങളിലായി ബിവറേജസ് ഷോപ്പിന്റെ വിവിധ ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി കച്ചവടം നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ കെ.ഷാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ആർ.വി.മോനി രാജേഷ്, പ്രിവന്റീവ് ഓഫീസർ സുനിൽ രാജ്.ജി,സിവിൽ എക്സൈസ് ഓഫീസർമാരായ സുബാഷ് കുമാർ.എൻ, അനീഷ് കുമാർ.എസ്.പി, ലാൽകൃഷ്ണ യു.കെ., എക്സൈസ് ഡ്രൈവർ സൈമൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |