കൊരട്ടി: റെയിൽക്രോസ് രഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ചിറങ്ങരയിൽ തുടങ്ങിയ റെയിൽവേ മേൽപ്പാല നിർമ്മാണം അവസാന ഘട്ടത്തിലേയ്ക്ക് കടന്നു. സംസ്ഥാനത്ത് ആരംഭിച്ച 10 മേൽപാല നിർമ്മാണത്തിൽ ഒന്നാണ് ചിരങ്ങരയിലേത്. 8 സ്പാനുകളിലെ ആദ്യത്തേതിന്റെ കോൺക്രീറ്റിംഗ് ഇതിനകം പൂർത്തിയായി കഴിഞ്ഞു. 17.9 മീറ്റർ നീളമുള്ള സ്പാനിന്റെ നിർമ്മാണം 20 തൊഴിലാളികളുടെ ഒരു ദിവസത്തെ അദ്ധ്വാനത്തിലാണ് പൂർത്തീകരിച്ചത്. ഏറ്റവും നീളം വരുന്ന റെയിൽക്രോസ് വരുന്ന 2 സ്പാനുകൾ റെയിൽവേ ബോർഡ് നേരിട്ടാണ് നിർമ്മിക്കുക. ഡിസംബർ മാസത്തോടെ ചിറങ്ങര റെയിൽവേ മേൽപാല നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കി പാലം ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ സ്പാനിന്റെ നിർമ്മാണ സമയത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ റെയ്‌മോൾ ജോസ്, ലിജോ ജോസ്, ഷിമ സുധിൻ, ജിസി പോൾ, പി.എസ്. സുമേഷ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |