ന്യൂഡൽഹി: ഒരു ദിവസം വിവാഹമോചന ഹർജി സമർപ്പിച്ച് അടുത്ത ദിവസം വിവാഹമോചനം അനുവദിക്കുന്ന പാശ്ചാത്യ സംവിധാനം ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി.വിവാഹമോചനത്തിനുള്ള അപേക്ഷകൾ വേഗത്തിൽ അനുവദിക്കുന്ന പശ്ചാത്യ സമീപനം ഇന്ത്യയിലെ കോടതികൾക്ക് സ്വീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ,ജസ്റ്റിസ് എ.എസ്.ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവാഹം കഴിഞ്ഞ് 40 ദിവസത്തിനുള്ളിൽ ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും വിവാഹബന്ധം നിലനിർത്താനായി ഒരവസരം തേടി ഭാര്യ നൽകിയ ട്രാൻസ്ഫർ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.ആർട്ടിക്കിൾ 142 പ്രകാരം പ്ലീനറി അധികാരം ഉപയോഗിച്ച് വിവാഹമോചനം നടത്തുന്നതിന് മുൻപ് ദമ്പതികൾ ഒരുമിച്ച് താമസിച്ച 40 ദിവസത്തെ കാലയളവ് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |