ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭ (യു.എൻ) ജനറൽ അസംബ്ലിയിലെ റഷ്യ - യുക്രെയിൻ ചർച്ചയ്‌ക്കിടെ കാശ്മീർ പരാമർശം നടത്തിയ പാകിസ്ഥാൻ വേദി ദുരുപയോഗിച്ചെന്ന് ഇന്ത്യ. യുക്രെയിൻ അധിനിവേശത്തെ പറ്റി സംസാരിക്കുന്നതിനിടെ പാക് അംബാസഡർ മുനീർ അക്രമാണ് കാശ്മീരിനെ സമാന സാഹചര്യവുമായി താരതമ്യം ചെയ്തത്. എന്നാൽ ഇന്ത്യയ്ക്കെതിരെ നിസാരവും അർത്ഥശൂന്യവുമായ പരാമർശം നടത്താൻ പാകിസ്ഥാൻ യു.എൻ ചർച്ചാ വേദിയെ ദുരുപയോഗം ചെയ്യുകയാണെന്ന് ഇന്ത്യയുടെ യു.എൻ സ്ഥിരം പ്രതിനിധി രുചിര കംബോജ് തിരിച്ചടിച്ചു. ജമ്മു കാശ്മീരിന്റെ എല്ലാ പ്രദേശവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ചൂണ്ടിക്കാട്ടിയ രുചിര പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |