കണ്ണൂർ: കേരള സർവകലാശാലയിലെ ഗവർണറുടെ ഇടപെടൽ സംസ്ഥാന സർക്കാർ പരിഹരിക്കുമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോഗ്യരാക്കിയതു സംബന്ധിച്ച് പത്രമാദ്ധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതു സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ വിഷയമായതുകൊണ്ടുതന്നെ, ഭരണഘടനാ പദവി വഹിക്കുന്നയാളെന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ല. വിഷയം മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു.
ഗവർണർ നിയമം
ദുരുപയോഗം
ചെയ്തു:കാനം
വിജയവാഡ (ആന്ധ്ര): കേരള സർവകലാശാലാ സെനറ്ര് യോഗത്തിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ നാമനിർദ്ദേശം ചെയ്ത പതിനൊന്ന് അംഗങ്ങളെയും നാല് വകുപ്പ് മേധാവികളെയും പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമത്തെ ദുരുപയോഗം ചെയ്തുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.
ഗവർണർക്ക് സർവകലാശാലയിൽ ഭരണഘടനാപരമായ അധികാരമില്ല. നിയമം ദുരുപയോഗം ചെയ്താൽ നിയമഭേദഗതിയെപ്പറ്റി സർക്കാർ ആലോചിക്കും. നിയമഭേദഗതിയെ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും കാനം വ്യക്തമാക്കി.
അക്കാഡമിക് കൗൺസിൽ യോഗം
തിരുവനന്തപുരം; ഇന്ന് നടക്കാനിരുന്ന കേരള സർവകലാശാലയുടെ അക്കാഡമിക് കൗൺസിൽ യോഗം 22ന് രാവിലെ 9ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |