ന്യൂഡൽഹി: ഭോപ്പാലിലെ ജല ശുദ്ധീകരണ പ്ലാന്റിലെ ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് നിരവധി പേർക്ക് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടു. രണ്ട് കുട്ടികളെ ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പലർക്കും ഛർദ്ദിയും അനുഭവപ്പെട്ടു. രണ്ട് കുട്ടികൾ ബോധരഹിതരായി.
നഗരത്തിലെ മദർ ഇന്ത്യ കോളനിയിലെ ജലശുദ്ധീകരണ പ്ലാന്റിൽ സ്ഥാപിച്ചിരുന്ന ക്ലോറിൻ സിലിണ്ടറിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്. 900 കിലോ തൂക്കമുള്ള സിലിണ്ടർ ക്രെയിനുപയോഗിച്ച് വാട്ടർ ടാങ്കിൽ മുക്കുകയായിരുന്നു. ഏകദേശം 400 കുടുംബങ്ങൾ താമസിക്കുന്ന മദർ ഇന്ത്യ കോളനി 1984 ലെ ഭോപ്പാൽ വാതക ദുരന്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |