SignIn
Kerala Kaumudi Online
Thursday, 19 September 2024 2.36 AM IST

ഇറാനിയൻ ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്

Increase Font Size Decrease Font Size Print Page
wash

വാഷിംഗ്ടൺ: സദാചാര പൊലീസിന്റെ ആക്രമണത്തിനിരയായി ഇറാനിൽ മഹ്‌സ അമിനി എന്ന 22കാരി കൊല്ലപ്പെട്ടതിനെതിരെ രാജ്യമൊട്ടാകെ നടന്ന പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ച ഇറാനിയൻ ഉദ്യേഗസ്ഥക്കെതിരെ നടപടിയുമായി അമേരിക്ക. പന്ത്രണ്ടോളം ഇറാനിയൻ ഉദ്യോഗസ്ഥരെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

അമിനി കൊല്ലപ്പെട്ട് 40 ദിവസത്തിനു ശേഷം അവളുടെ ജന്മനാട്ടിൽ പ്രതിഷേധ പ്രകടനം നടത്തിയ ആയിരക്കണക്കിന് പേർക്കു നേരെ സുരക്ഷാ സേന വെടിയുതിർത്ത നടപടിക്കെതിരെയാണ് പ്രതിരോധം ഏർപ്പെടുത്തിയതെന്ന് നോർവേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഹെൻഗാവ് പറയുന്നു.

ഇസ്ലാമിക് റെവല്യൂഷണറി കോർപ്‌സിന്റെ ഇന്റലിജൻസ് തലവൻ മുഹമ്മദ് കസെമി, സമീപകാല പ്രതിഷേധങ്ങൾ കാരണം കൂടുതൽ ആക്രമണങ്ങളുണ്ടായ നിസ്താൻ, ബലൂചിസ്ഥാൻ പ്രവിശ്യകളുടെ ഗവർണർ ഹൊസൈൻ മൊദാരെസ് ഖിയാബാനി എന്നിവർക്കെതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇസ്ഫഹാനിലെ പൊലീസ് മേധാവിയെയും ഏഴ് ദേശീയ, പ്രാദേശിക ജയിൽ ഉദ്യോഗസ്ഥരെയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

ജൂണിൽ ഐ.ആർ.ജി.സിയുടെ ഇന്റലിജൻസ് ഓർഗനൈസേഷന്റെ തലവാനായതിനു ശേഷം രാജ്യത്തുടനീളം പൗരന്മാക്കെതിരെ ശക്തമായ അടിച്ചമർത്തലിന് കസെമി മേൽനോട്ടം വഹിച്ചെന്ന് യു.എസ് ട്രഷറിയുടെ പ്രസ്താവനയിൽ പറയുന്നു. ഐ.ആർ.ജി.സി പ്രതിഷേധക്കാർക്കെതിരെ മാരകമായ ശക്തി പ്രയോഗിച്ചു. ഇത് ഇറാൻ ജനതയ്‌ക്കെതിരെയുള്ള അക്രമാസക്തമായ നടപടിയാണ് എന്നും ട്രഷറി പറഞ്ഞു. നിസ്താൻ, ബലൂചിസ്ഥാൻ ഗവർണർ എന്ന നിലയിൽ സെപ്തംബർ 30ന് പ്രവിശ്യാ തലസ്ഥാനമായ സഹെദാനിൽ സുരക്ഷാ സേന കുറഞ്ഞത് 80ഓളം പേരെയാണ് വധിച്ചത്. ഇതിന് ഉത്തരവാദി ഖിയാബാനി ആയിരുന്നു. ഹാക്കർമാരെ പരിശീലിപ്പിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ഒരു അക്കാഡമി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്കും സർക്കാരിനായി ഇന്റർനെറ്റ് സെൻസർഷിപ്പിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കമ്പനിക്കും ട്രഷറിയും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഉപരോധം ഏർപ്പെടുത്തി. ഇറാൻ ജനതയെ പിന്തുണയ്ക്കാനും ഇറാനിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള അടിച്ചമർത്തലുകൾക്കെതിരെ പ്രവർത്തിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യു.എസ് സെക്രട്ടറി സ്റ്റേറ്റ് ഒഫ് ആന്റണി ബ്ലിങ്കെൺ പറഞ്ഞു. ഇറാനിലെ സദാചാര പൊലീസ് എന്നു വിളിക്കപ്പെടുന്നവരുടെ കസ്റ്റഡിയിലിരിക്കെ 22കാരിയായ മഹ്‌സ അമിനി കൊല്ലപ്പെട്ടിട്ട് 40 ദിവസമായി. ഞങ്ങൾ അവളുടെ കുടുംബത്തോടും ഇറാനിയൻ ജനതയോടുമൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. യു.എസ് സെക്രട്ടറി സ്റ്റേറ്റ് ഒഫ് ആന്റണി ബ്ലിങ്കെൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.