ടെഹ്റാൻ: ഇറാനിൽ ബുധനാഴ്ച വൈകിട്ട് മുതൽ 24 മണിക്കൂറിനിടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത എട്ട് പേർ കൊല്ലപ്പെട്ടതായി ആംനെസ്റ്റി ഇന്റർനാഷണൽ അറിയിച്ചു. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മഹ്സ അമിനി (22) എന്ന യുവതി മരിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം 16 മുതലാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ ഏകദേശം 250ലേറെ പ്രതിഷേധക്കാർ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
അതേസമയം, വിഷയത്തിൽ യു.എൻ മനുഷ്യാവകാശ വിഭാഗം ആശങ്ക രേഖപ്പെടുത്തി. പിടികൂടുന്ന പ്രതിഷേധക്കാരോട് സുരക്ഷാസേന ക്രൂരമായി പെരുമാറുന്നതായും കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ ആശങ്കാജനകമാണെന്ന് യു.എൻ വക്താവ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |