കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താത്കിലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരായ ഹർജിയിൽ 18ന് ഹൈക്കോടതി വിശദവാദം കേൾക്കും. പ്രഥമദൃഷ്ട്യാ ഹർജി നിലനിൽക്കുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിലയിരുത്തി.
17നകം കേസിലെ കക്ഷികൾ സത്യവാങ്മൂലമായി സമർപ്പിക്കണം. കെ.ടി.യു ആക്ട് പ്രകാരം വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ മറ്റേതെങ്കിലും വി.സിക്കോ കെ.ടി.യു പ്രോ വൈസ് ചാൻസലർക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നിരിക്കെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ സിസ തോമസിന് ചുമതല നൽകിയത് നിയമവിരുദ്ധമെന്നാണ് സർക്കാരിന്റെ വാദം.
വി.സി നിയമനങ്ങളിൽ വ്യവഹാരങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്നും വിദ്യാർത്ഥികളെക്കുറിച്ച് മാത്രമാണ് ചിന്തയെന്നും കോടതി പറഞ്ഞു. വി.സിയുടെ താൽക്കാലിക ചുമതല കൈമാറാൻ സർക്കാർ ശുപാർശ ചെയ്തവരുടെ യോഗ്യത ആരാഞ്ഞ കോടതി ,വിശദാംശങ്ങൾ കൈമാറാനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |