ചെന്നൈ: എസ്. ആർ. എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസ് ആൻഡ് ടെകനോളജിയുടെ ബിരുദദാനചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി 7125 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി.
കട്ടാങ്കുളത്തൂരിലെ ഡോ. ടി.പി ഗണേശൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലോകസഭാ സ്പീക്കർ ഓം ബിർള മുഖ്യാതിഥിയായിരുന്നു. ഭരണപരമായ കാര്യങ്ങളിൽ യുവതലമുറയുടെ പങ്കാളിത്തം വർദ്ധിക്കണമെന്ന് സ്പീക്കർ പറഞ്ഞു.
എസ്. ആർ. എമ്മിൽ നിന്ന് പഠിച്ചിറങ്ങിയ 12000 വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം ജോലി ലഭിച്ചതായി സ്ഥാപക ചാൻസലർ ടി. ആർ. പാരിവേന്ദർ പറഞ്ഞു. ഒരു കോടി മുതൽ 1.15 കോടി രൂപ വരെ വാർഷിക ശമ്പളം ലഭിച്ചവർ ഇതിൽപ്പെടും.
വൈസ് ചാൻസിലർ മുത്തമിഴ് ശെൽവൻ, പ്രോ ചാൻസലർ ഡോ.പി. സത്യനാരായണൻ, പ്രോ വൈസ് ചാൻസലർ ഡോ. എ. രവികുമാർ, രജിസ്ട്രാർ എസ്. പൊന്നുസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
കാപ്ഷൻ
എസ്. ആർ. എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസസ് ആൻഡ് ടെകനോളജിയുടെ ബിരുദദാനചടങ്ങിൽ ലോക് സഭാ സ്പീക്കർ ഓം ബിർള ബിരുദം വിതരണം നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |