തിരുവനന്തപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ നേമം പൊലീസ് പിടികൂടി. നേമം, മേലാംകോട്, പൊന്നുമംഗലം സ്‌കൂളിന് സമീപം ലേഖ ഭവനിൽ ശരത് കുമാർ (21), നേമം മേലാംകോട് അമ്പലക്കുന്ന് ഇടഗ്രാമം രശ്മി ഭവനിൽ അഭിജിത്ത് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 16നായിരുന്നു സംഭവം. മേലാംകോട് സ്വദേശി അഖിലിനെയാണ് ഇരുവരും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തന്റെ വീടിന് സമീപം ഇരുന്ന് മദ്യപിച്ച പ്രതികളെ യുവാവ് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം. പരിക്കേറ്റ അഖിലിനെ ശാന്തിവിള ആശുപത്രിയിൽ ചികിത്സക്കെത്തിച്ചപ്പോൾ പ്രതികൾ അവിടെയെത്തി വീണ്ടും ആക്രമിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിളെ ഫോർട്ട് എ.സി.പി ഷാജിയുടെ നിർദ്ദേശത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, രാജേഷ് എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ പ്രവീൺ,ഗിരി,രാജശേഖരൻ, ബിനു ചന്ദ്രസേനൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. നേരത്തെ ബൈക്ക് മോഷണക്കേസിൽ പ്രതിയാണ് ശരത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |