തൃശൂർ: സർക്കാർ നിർദ്ദേശം വരുന്നതുവരെ കേരളവർമ്മ കോളേജിലെ ഗസ്റ്റ് അദ്ധ്യാപക നിയമനം ഉണ്ടാകില്ലെന്ന് കോളേജ് മാനേജ്‌മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ്. നിയമനവിവാദത്തിൽ സമിതി അന്വേഷണറിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്ന് ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അറിയിച്ചു.
കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ പൊളിറ്റിക്കൽ സയൻസ് വകുപ്പിലെ റിസർച്ച് സ്‌കോളേഴ്‌സിനെ നിയോഗിക്കും.
രണ്ടാം റാങ്കുകാരനെ നിയമിക്കാൻ ഒന്നാം റാങ്കുകാരിയെ സമ്മർദത്തിലാക്കിയെന്ന വാർത്തയെക്കുറിച്ച് മാദ്ധ്യമങ്ങളിൽ നിന്നുള്ള അറിവ് മാത്രമാണുള്ളത്. വീടിനടുത്തു ജോലി ലഭിച്ചതിനാൽ കേരളവർമ്മയിൽ പ്രവേശിക്കുന്നില്ലെന്ന് അവർ കത്തിലൂടെ അറിയിക്കുകയായിരുന്നെന്നും മറ്റു പരാതികൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമനവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റ്, സ്റ്റാഫ് കൗൺസിൽ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുടെ യോഗത്തിന് ശേഷമാണ് പ്രസിഡന്റ് തീരുമാനം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |