ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ സ്ത്രീകളുൾപ്പെടെ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മിർതൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊമ്ര ഗ്രാമത്തിന് സമീപമുള്ള വനത്തിൽ ഇന്നലെ രാവിലെ 7.30ഓടെ ഡി.ആർ.ജി, എസ്.ടി.എഫ്, സി.ആർ.പി.എഫ് എന്നിവയുടെ സംയുക്ത സംഘങ്ങൾ നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള പൊമ്ര-ഹല്ലൂർ വനത്തിൽ മാവോയിസ്റ്റ് ഡിവിഷണൽ കമ്മിറ്റി അംഗങ്ങളായ മോഹൻ കാഡ്തിയുടെയും സുമിത്രയുടെയും നേതൃത്വത്തിൽ മുപ്പതിലധികം പേരുടെ സാന്നിദ്ധ്യമുണ്ടെന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്നും ഡി.ആർ.ജിയുടെ പട്രോളിംഗ് സംഘം വന മേഖലയിൽ എത്തിയപ്പോൾ വെടിവയ്പുണ്ടാവുകയായിരുന്നു എന്നും ബസ്താർ റേഞ്ച് ഐ.ജി സുന്ദർ രാജ് പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |