ദോഹ: പോർച്ചുഗലും ഉറുഗ്വേയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ മഴവിൽ നിറത്തിലുള്ള പതാകയുമായി യുവാവ് ഗ്രൗണ്ടിലിറങ്ങി. ലുസൈൽ സ്റ്റേഡിയത്തിൽ സുരക്ഷാഭടന്മാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ചാടിയിറങ്ങിയ യുവാവ് നീലനിറത്തിലുള്ള സൂപ്പർമാൻ ടീ ഷർട്ടാണ് ധരിച്ചിരുന്നത്. ഇതിന്റെ ന്റെ മുൻഭാഗത്ത് 'സേവ് യുക്രെയ്ൻ' എന്നും പിന്നിൽ 'റെസ്‌പെക്ട് ഫോർ ഇറാനിയൻ വിമെൻ' എന്നും എഴുതിയിരുന്നു. സെക്യൂരിറ്റിക്കാർ പ്രതിഷേധക്കാരനെ പിന്നാലെയോടി തൂക്കിയെടുത്തു പുറത്തേക്കുകൊണ്ടുപോയി. യുവാവ് ഗ്രൗണ്ടിലുപേക്ഷിച്ച പതാക ഇറാൻകാരനായ റഫറിയാണ് എടുത്തുമാറ്റിയത്.
അതേസമയം ബ്രസീലും സ്വിറ്റ്സർലാൻഡും തമ്മിലുള്ള മത്സരത്തിനിടെ 974 സ്റ്റേഡിയത്തിൽ പത്തുനിമിഷത്തോളം വൈദ്യുതിബന്ധം നിലച്ച് ഒന്നാകെ ഇരുട്ടിലായതും സംഘാടകർക്ക് നാണക്കേടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |