തിരൂർ: കന്മനം ചെനക്കലിൽ നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് ഇരിങ്ങാവൂർ വളപ്പിൽ ലുബ്നയെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലുബ്ന പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ചു. ഞായറാഴ്ച രാവിലെ വീട്ടിൽ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിച്ചു. എന്നാൽ മഴ പെയ്തത് കാരണം പൂർണ്ണമായി കത്തിയില്ല. മൃതദേഹം നായ്ക്കൾ കടിച്ചു കീറുകയും ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഗൾഫിലുള്ള ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |