SignIn
Kerala Kaumudi Online
Saturday, 27 July 2024 9.04 AM IST

ബംഗാൾ ഉൾക്കടലിൽ ഭൂകമ്പം,​ റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തി,​ സുനാമി മുന്നറിയിപ്പും പ്രളയ സാദ്ധ്യതയും ഇല്ല

tt

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ തിങ്കളാഴ്ച രാവിലെയുണ്ടായ ഭൂകമ്പത്തിൽ ആശങ്ക വേണ്ടെന്ന് അധികൃതർ. തിങ്കളാഴ്ച രാവിലെ 8.32നാണ് കടൽ നിരപ്പിന് പത്ത് കിലോമീറ്റർ താഴെ ഭൂകമ്പം ഉണ്ടായത്. കൊൽക്കത്തയിൽ നിന്ന് 40 കിലോമീറ്റർ തെക്ക് കിഴക്കും ഒഡിഷയിലെ പുരിയിൽ നിന്ന് 421 കിലോമീറ്റർ കിഴക്കും ഭുവനേശ്വറിൽ നിന്ന് 434 കിലോമീറ്റർ തെക്ക് കിഴക്കുമാണ് പ്രകമ്പനമുണ്ടായ സ്ഥലമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു.

അതേ സമയം തീരമേഖലയിൽ പ്രളയ സാദ്ധ്യതയോ സുനാമി മുന്നറിയിപ്പോ നൽകിയിട്ടില്ല. തീരമേഖലയ്ക്ക് ഭൂകമ്പത്തെ തുടർന്നാ നാശവും ഉണ്ടായിട്ടില്ല. ഒഡിഷ മേഖലയിൽ പ്രളയ സാദ്ധ്യതയില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വിശദമാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചെന്നൈ തീരത്ത് നിന്ന് 300 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂകമ്പമുണ്ടായിരുന്നു. നവംബർ രണ്ടാം വാരം ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും 5.4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഹരിയാന,​ ഉത്തരാഖണ്ഡ്,​ ഉത്തർപ്രദേശ്,​ പഞ്ചാബ് എന്നിവിടങ്ങളിലും സമാന അനുഭവം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, EARTHQUAKE, BAY OF BENGAL, TSUNAMI, NO TSUNAMI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.