SignIn
Kerala Kaumudi Online
Thursday, 19 September 2024 5.09 AM IST

കബോർഡിനുള്ളിൽ ഒളിച്ചിരുന്ന ബെഞ്ചമിൻ !

Increase Font Size Decrease Font Size Print Page
tasmanian-tiger

കാൻബെറ : 85 വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ജീവിയാണ് ടാസ്മാനിയൻ ടൈഗർ ( തൈലാസീൻ ). നഷ്ടപ്പെട്ടെന്ന് കരുതിയ, ലോകത്ത് ജീവിച്ചിരുന്ന ടാസ്മാനിയൻ ടൈഗറുകളിൽ അവസാനത്തെ കണ്ണിയായിരുന്ന ബെഞ്ചമിന്റെ ശരീരാവശിഷ്ടങ്ങൾ ഒടുവിൽ കണ്ടെത്തിയിരിക്കുകയാണ് അധികൃതർ.

ഒരു ഓസ്ട്രേലിയൻ മ്യൂസിയത്തിലെ കബോർഡിനുള്ളിൽ നിന്നാണ് ബെഞ്ചമിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 1936 സെപ്റ്റംബർ 7നാണ് മനുഷ്യരുടെ സംരക്ഷണത്തിൽ ജീവിച്ച അവസാന ടാസ്മാനിയൻ ടൈഗറായ ബെഞ്ചമിൻ ഹൊബാർട്ട് മൃഗശാലയിൽ വച്ച് ചത്തത്. ശേഷം ബെഞ്ചമിന്റെ ശരീരം ഹൊബാർട്ടിലെ ടാസ്മാനിയൻ മ്യൂസിയം ആൻഡ് ആർട്ട് ഗാലറിക്ക് കൈമാറി.

ബെഞ്ചമിന്റെ അസ്ഥികൾക്കും ശരീരത്തിൽ നിന്ന് വേർപെടുത്തി സൂക്ഷിച്ച തോലിനും പിന്നീട് എന്ത് സംഭവിച്ചെന്ന് ആർക്കും അറിയില്ലായിരുന്നു. ഇവ എവിടെ പോയെന്ന് മ്യൂസിയം അധികൃതർക്കും കണ്ടെത്താനായില്ല. എന്നാൽ എട്ട് ദശാബ്ദം നീണ്ട അന്വേഷണത്തിനൊടുവിൽ അവ ഈ മ്യൂസിയത്തിൽ തന്നെ കണ്ടെത്തി. ഇവ സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും ശരിയായ രീതിയിൽ പട്ടികപ്പെടുത്താൻ കഴിയാതെ വന്നതാണ് ഇത്രയും കാലം കണ്ടെത്താനാകാതെ പോയതിന്റെ കാരണം.

മ്യൂസിയത്തിലെ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിലെ കബോഡിലാണ് ബെഞ്ചമിന്റെ ശേഷിപ്പുകൾ കണ്ടെത്തിയത്. ഇവ മുമ്പ് ഓസ്ട്രേലിയയിലുനീളം പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അവസാന ടാസ്മാനിയൻ ടൈഗറിന്റെ ശേഷിപ്പാണിതെന്ന് അധികൃതർ തിരിച്ചറിഞ്ഞിരുന്നില്ലെന്നും പറയുന്നു. നിലവിൽ ബെഞ്ചമിന്റെ അസ്ഥികളും തോലും മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്.

 ടാസ്മാനിയൻ ടൈഗർ

ഭൂമിയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ സഞ്ചിമൃഗങ്ങളായിരുന്നു ടാസ്മാനിയൻ ടൈഗറുകൾ. ഇവ മാംസഭുക്കുകളായിരുന്നു. ചെന്നായ്, കുറുക്കൻ, കടുവ എന്നിവയുടെ ഒരു സങ്കര രൂപമായിരുന്നു ഇക്കൂട്ടർക്ക്. ചെറിയ കങ്കാരുക്കളെയും മറ്റ് സഞ്ചിമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയിരുന്നു.

2000 വർഷങ്ങൾക്ക് മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ഉടനീളം ഇവയുണ്ടായിരുന്നു. മനുഷ്യന്റെ വേട്ടയാടലും മറ്റും ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചു. പിന്നീട് ടാസ്മാനിയൻ ദ്വീപിൽ മാത്രം വിരലിലെണ്ണാവുന്നതായി മാറി. മനുഷ്യന്റെ വേട്ടയാടലും പകർച്ചവ്യാധികളും ഇവയുടെ എണ്ണത്തെ വീണ്ടും കുറച്ചു.

ഒടുവിൽ പൂർണമായും വംശനാശം സംഭവിച്ചു. രാത്രികാലങ്ങളിലാണ് ടാസ്മാനിയൻ ടൈഗറുകൾ ഇര തേടിയിറങ്ങിയിരുന്നത്. ബെഞ്ചമിൻ വിടപറഞ്ഞതോടെ ടാസ്മാനിയൻ ടൈഗറർ എന്ന സ്പീഷീസ് വംശനാശം സംഭവിച്ചതായി രേഖപ്പെടുത്തുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.