ന്യൂഡൽഹി: രാജ്യത്തെ സംരക്ഷിക്കുന്ന ധീര സൈനികരെ അനാദരിക്കുന്നതും അപമാനിക്കുന്നതും ശരിയല്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോകസഭയിൽ പറഞ്ഞു. ഇന്ത്യൻ സൈനികരെ തല്ലിയെന്ന പരാമർശം അനുചിതമാണ്. നിലപാടിൽ ചൈനയോട് മൃദുസമീപനമില്ലെന്നും ജയശങ്കർ പറഞ്ഞു. സൈനികരെ വിമർശിച്ചത് ശരിയല്ലെന്ന് രാഹുലിന്റെ പേര് പറയാതെ കേന്ദ്രമന്ത്രി പറഞ്ഞു. രാഷ്ട്രീയ വിമർശനത്തോട് തങ്ങൾക്ക് പ്രശ്നമില്ല. പക്ഷേ ജവാന്മാരെ അനാദരിക്കരുത്.
ചൈനയോട് സർക്കാരിന് മൃദുസമീപനമാണെങ്കിൽ സൈനികരെ അതിർത്തിയിലേക്കയച്ചത് ആരാണ്.? യാങ്ങ് സെയിൽ ഇന്ത്യൻ പട്ടാളക്കാർ കാവൽ നിൽക്കുകയാണ്. അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ചൈനയുമായി ചർച്ച നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം മോശമായതായി കേന്ദ്രസർക്കാർ പരസ്യമായി പറഞ്ഞതാണ്. തന്നെ വിമർശിക്കുന്നതിൽ പ്രശ്നമില്ല. ഉപദേശങ്ങളെ അംഗീകരിക്കുകയാണ്. എന്റെ ധാരണ സംബന്ധിച്ചുപോലും ഉപദേശം കിട്ടി. ആരാണ് ഉപദേശിക്കുന്നതെന്ന് കാണുമ്പോൾ എനിക്ക് തല കുനിച്ച് ബഹുമാനിക്കാൻ മാത്രമെ കഴിയുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കടൽക്കൊള്ളക്കെതിരെ കർശന നടപടിയെടുക്കാൻ കഴിയുന്ന ബിൽ നിയമമാകുന്നതോടെ എല്ലാതീരദേശ സംസ്ഥാനങ്ങളിലും പ്രത്യേക കടൽക്കൊള്ള കേസ് വിചാരണക്കോടതികൾ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |