ന്യൂഡൽഹി: അധികാര ദുർവിനിയോഗമുണ്ടായില്ലെങ്കിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കോടതിക്ക് തടസം സൃഷ്ടിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഫെമ നിയമലംഘനം ആരോപിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിനെതിരായ ഇ.ഡി നടപടികൾക്കെതിരായ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു.
സതേൺ അഗ്രി ഫ്യൂറൻ എന്ന സ്ഥാപനം നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.എൻ. പ്രകാശ്, ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഹർജിക്കാരന് അക്കൗണ്ടുള്ള ആക്സിസ് ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.ഇ. സി.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഇ.സി.ഐ.ആർ ആന്തരിക രേഖയാണെന്നും എഫ്.ഐ.ആറുമായി തുലനം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഇ.ഡി അതിന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനേയുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഏജൻസി നടത്തുന്ന അന്വേഷണം അവരുടെ അധികാര പരിധിക്കുള്ളിലാണെന്നും അധികാര ദുർവിനയോഗം ഇല്ലെന്നും ഞങ്ങൾക്ക് ബോദ്ധ്യമുണ്ടെങ്കിൽ അവർ നടത്തുന്ന അന്വേഷണത്തിന് മുമ്പിൽ തടസമായി നിൽക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |