ജമ്മു: ഇന്നലെ രാവിലെ ജമ്മുവിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പാകിസ്ഥാനിൽ നിന്നെത്തിയ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ഏഴ് എ.കെ 47 തോക്കുകൾ, യു.എസ് നിർമ്മിത എം4 റൈഫിൾ, മൂന്ന് പിസ്റ്റൾ, ഗ്രനേഡുകൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും പിടിച്ചെടുത്തു.
ലേല, ഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സുരക്ഷാ വിഷയങ്ങളിൽ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച ഉന്നതതല യോഗം നടക്കാനിരുന്ന ദിവസമാണ് ആക്രമണമുണ്ടായത്. ജമ്മു - ശ്രീനഗർ ദേശീയ പാതയിലുള്ള സിദ്ധ്ര ബൈപാസിലെ താവി പാലത്തിന് സമീപം ഇന്നലെ രാവിലെ ഏഴു മുതലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇതുവഴി വന്ന ട്രക്ക് പൊലീസ് ചെക്ക് പോസ്റ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. ട്രക്കിൽ ഒളിച്ചിരുന്ന തീവ്രവാദികൾ സുരക്ഷാ നേനയ്‌ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ എല്ലാ തീവ്രവാദികളും കൊല്ലപ്പെട്ടു.
എന്നാൽ ട്രക്ക് ഓടിച്ചിരുന്നയാൾ രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ ശക്തമായ തെരച്ചിൽ നടത്തുകയാണെന്ന് ജമ്മു എ.ഡി.ജി.പി മുകേഷ് സിംഗ് പറഞ്ഞു. നാല് തീവ്രവാദികളും കശ്മീരിലേക്ക് പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |