SignIn
Kerala Kaumudi Online
Thursday, 19 September 2024 10.59 AM IST

ട്രെയിൻ യാത്രയ്ക്കിടെ 'ജയ് ശ്രീറാം' വിളിച്ചില്ലെന്നാരോപിച്ച് മുസ്ലീം യുവാവിന്  ക്രൂര മർദ്ദനം,  രണ്ടുപേർ പിടിയിൽ 

Increase Font Size Decrease Font Size Print Page
brutally-beaten

ലക്നൗ : ട്രെയിൻ യാത്രയ്ക്കിടെ ജയ് ശ്രീറാം എന്ന് വിളിക്കാനാവശ്യപ്പെട്ട് മുസ്ലീം യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു. പിച്ചള വ്യാപാരിയായ മൊറാദാബാദ് സ്വദേശി അസിം ഹുസൈനെന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്. ഡൽഹിയിൽ നിന്ന് മൊറാദാബാദിലേക്ക് പദ്മാവത് എക്സ്പ്രസ് ട്രെയിനിൽ സഞ്ചരിക്കുമ്പോഴാണ് യുവാവ് ആക്രമിക്കപ്പെട്ടത്. ഹാപൂർ സ്‌റ്റേഷനിൽ നിന്നും ട്രെയിനിൽ കയറിയ സംഘമാണ് ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിച്ചത്.

അക്രമികൾ യുവാവിന്റെ താടിയിൽ പിടിച്ച് വലിച്ചാണ് 'ജയ് ശ്രീറാം' എന്ന് വിളിക്കാൻ ആവശ്യപ്പെട്ടത്. ഇതിനൊപ്പം യുവാവ് മോഷ്ടാവാണെന്ന് മറ്റുള്ളവരോട് പറയുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബോധരഹിതനാകുന്നതുവരെ തന്നെ അക്രമികൾ ബെൽറ്റ് കൊണ്ട് അടിച്ചതായി അസിം ഹുസൈൻ പറഞ്ഞു. വസ്ത്രങ്ങൾ വലിച്ചുകീറി. ട്രെയിനിൽ യാത്രക്കാർ നിറയെ ഉണ്ടായിരുന്നുവെങ്കിലും ആരും യുവാവിനെ സഹായിക്കാനെത്തിയില്ല.

സുഹൃത്തിന്റെ സഹായത്തോടെ വീട്ടിലെത്തിയ യുവാവ് ഭയം കാരണം ആദ്യം പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട അക്രമികളിൽ രണ്ടുപേരെ പൊലീസ് ബറേലിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, JAI SREERAM, MUSLIM TRADER, DELHI-MORADABAD EXPRESS, TRAIN, ARREST, POLICE CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.