ഡിസംബറിൽ ഇ ഒപി എടുത്തത് 24000രോഗികൾ
തിരുവനന്തപുരം: ഇ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന ഒ.പി ടിക്കറ്റ് ജനപ്രിയമായി. ഡിസംബറിൽ മാത്രം 24000 രോഗികളാണ് ഇ ഒ.പി എടുത്തത്. പ്രതിദിനം 3000 വരുന്ന ഒ .പിടിക്കറ്റിൽ ചില ദിവസങ്ങളിൽ പകുതിയോളം ഓൺലൈൻ വഴിയാണിപ്പോൾ.
ഒരു വർഷം മുമ്പ് ആരംഭിച്ച സംവിധാനത്തിൽ ആദ്യ മാസങ്ങളിൽ പരമാവധി 50 രോഗികൾ മാത്രമാണ് ഓൺലൈൻ സംവിധാനത്തെ ആശ്രയിച്ചിരുന്നത്. ഇ ഹെൽത്തിന്റെ ഗുണം ജനം തിരിച്ചറിഞ്ഞതോടെ നേരംപുലരുന്നതിനുമുമ്പേ ആശുപത്രിയ്ക്കുമുന്നിൽ ജനക്കൂട്ടം തടിച്ചുകൂടുന്ന സാഹചര്യം മാറി.
ഒപി ടിക്കറ്റ് കൂടാതെ പരിശോധാ ഫലങ്ങളും ഓൺലൈനായി ലഭ്യമാക്കിയത് രോഗികൾക്ക് കൂടുതൽ ആശ്വാസം പകർന്നിട്ടുണ്ട്. ഇതുപ്രകാരം ക്ലിപ് ലാബ്, പത്തോളജി, ബയോകെമിസ്ട്രി, ഗ്യാസ്‌ട്രോ, എച്ച് ഡി എസ് ലാബുകൾ (സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഒപി), മൈക്രോബയോളജി (ഒപി) എന്നീ ലാബുകളിലെ റിസൾട്ടുകൾ ഓൺലൈനായി ലഭ്യമാക്കുന്നുണ്ട്. കൂടാതെ വിവിധ ലാബുകളിലെ റിസൾട്ടുകൾ 24 മണിക്കൂറും ലഭ്യമാകുന്ന ഒരു കൗണ്ടറുകൂടി ഇ ഹെൽത്തിന്റെ ഭാഗമായി തയ്യാറായി. വിവിധ ലാബുകളിലേയ്ക്കുള്ള രക്തസാമ്പിളുകൾ ഒരിടത്ത് സ്വീകരിക്കുന്ന ലാബും യാഥാർത്ഥ്യമായതോടെ കൂട്ടിരിപ്പുകാർക്ക് സാമ്പിളുമായി വിവിധ സ്ഥലങ്ങളിൽ ഓടിനടക്കേണ്ട അവസ്ഥയും മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |