ആലപ്പുഴ ; ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നവർ അന്നതിനെ എതിർത്തവരാണെന്ന് എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നേരിട്ടും ഫേസ്‌ബുക്കിലൂടെയും വിവാദങ്ങൾ ഉണ്ടാക്കിയത് ബോധപൂർവമായ നടപടിയാണെന്നും കെ.സി. വേണുഗോപാലിനെയും ജി. സുധാകരനെയും ലക്ഷ്യമിട്ട് എച്ച്. സലാം തുറന്നടിച്ചു.
ആലപ്പുഴയിൽ നിന്ന് വണ്ടാനത്തേക്ക് മെഡിക്കൽ കോളേജ് മാറ്രിയപ്പോൾ വലിയ എതിർപ്പുയർന്നിരുന്നു. ഇന്ന് സൂപ്പർ സ്പെഷ്യാലിറ്റിയുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നവർ അന്നതിനെ എതിർത്തവാണ്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദവും വാർത്തകളുമുണ്ടാകുന്നത് സ്വാഭാവികമായല്ലെന്നും മനഃപൂർവ്വം സൃഷ്ടിച്ചതാണെന്നും എം.എൽ.എ പറഞ്ഞു. സി.പി.എം എം.എൽ.എയായിരുന്ന ജി. സുധാകരനും കോൺഗ്രസ് എം.പിയായിരുന്ന കെ.സി. വേണുഗോപാലും തങ്ങളാലാവുന്നത് ആശുപത്രിക്ക് വേണ്ടി ചെയ്തിട്ടുണ്ട്. അത് അന്നത്തെ ജനപ്രതിനിധിയെന്ന നിലയിലെ ഉത്തരവാദിത്വത്തിവന്റെ ഭാഗമാണ്. ഓരോ കാലത്തും ചുമതലപ്പെട്ടവർ അവരിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റുക എന്നതാണ് പ്രധാനം. വിവാദങ്ങളുണ്ടാക്കിയത് മോശമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു .
ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കെ.സി വേണുഗോപാലിനെയും മുൻമന്ത്രി ജി. സുധാകരനെയും ക്ഷണിക്കാത്തതിനെ ചൊല്ലി വിവാദം ഉടലെടുത്തത്. കോൺഗ്രസ് പ്രതിനിധികളായ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ജി. സുധാകരൻ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പരസ്യപ്രതികരണവും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |