ന്യൂഡൽഹി:വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കണമെന്ന പൊതു താല്പര്യ ഹർജിയിൽ ഭൂരിപക്ഷ മതവിഭാഗങ്ങളെ ഒഴിവാക്കിയതിനെ സുപ്രീം കോടതി വിമർശിച്ചു. വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യത്തിൽ ഭൂരിപക്ഷ, ന്യൂനപക്ഷ വ്യത്യാസമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ ന്യൂനപക്ഷ ഇതര സ്വകാര്യ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രവേശനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഇമ്രാൻ അഹമ്മദ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. നിയമത്തിലെ 12 (1) സി വകുപ്പ് പ്രകാരം 25 ശതമാനം സീറ്റുകളെങ്കിലും ന്യൂനപക്ഷ മത വിഭാഗത്തിൽ പെട്ടവർക്ക് ഉറപ്പാക്കണമെന്ന് ഹർജി ആവശ്യപെടുന്നു. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മാത്രമായി ഈ ആവശ്യം ഉന്നയിക്കുന്നത് എന്തിനെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഹർജിയിലെ ആവശ്യം ഭേദഗതി ചെയ്ത് നൽകാൻ ഹർജിക്കാരന്റെ അഭിഭാഷകനോട് കോടതി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |