തൃശൂർ: ഇ സഞ്ജീവനി ടെലിമെഡിസിൻ പോർട്ടലിലൂടെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ഷുഹൈബ് (21) ആണ് പിടിയിലായത്. ആരോഗ്യ പരിശോധന നടത്തുന്ന വനിതാ ഡോക്ടർക്ക് നേരെയാണ് യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. തുടർന്ന് സൈബർ സെല്ലിന് പരാതി നൽകിയതിനെത്തുടർന്നാണ് യുവാവ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് നേരെയാണ് പ്രതി അതിക്രമം കാട്ടിയത്. മുഹമ്മദ് എന്ന പേരിൽ വ്യാജ ഐഡിയുണ്ടാക്കിയാണ് ഷുഹൈബ് ടെലിമെഡിസിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. സംഭവത്തിന് തൊട്ടുപിന്നാലെതന്നെ ഡോക്ടർ പരാതിനൽകുകയായിരുന്നു.
തുടർന്ന് ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ അർദ്ധരാത്രിയോടുകൂടി ഷുഹൈബിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടുകൂടി പ്രതിയെ ആറന്മുള പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |