തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളുടെ മകനെ ട്രാഫിക് വാർഡൻമാർ മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കഴക്കൂട്ടം അസി. കമ്മിഷണർ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ഹൃദയസ്തംഭനത്താൽ മരിച്ചയാളുടെ മകൻ അഖിലിനും സുഹൃത്തിനുമാണ് മർദ്ദനമേറ്റത്. പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്നയച്ച വാർഡൻമാരാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. മുൻ കൗൺസിലർ ജി. എസ്. ശ്രീകുമാറും ജോസ് വൈ. ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി. ട്രാഫിക് നിയന്ത്രണവും വാഹന പാർക്കിംഗ് കേന്ദ്രത്തിന്റെ മേൽനോട്ടവുമാണ് ട്രാഫിക് വാർഡന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |